28 January 2013

കലോത്സവമാന്വല്‍ പരിഷ്കരിക്കുമ്പോള്‍ [1]....[3]

-->
കലോത്സവമാന്വലിന്റെ മുഖവുരയില്‍ : പഠിതാവിന്റെ ധൈഷണികവും കലാപരവും കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം ചെയ്യുന്നത് .
അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും സംയോജിതമായ രീതിശാസ്ത്രവും തദനുസൃതമായ നിയമാവലിയും രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
ഇതോടൊപ്പം അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ സംഗതികളില്‍ പരിഹാരങ്ങളും സൂചിപ്പിക്കുന്നുണ്ട്.

പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പാഠ്യപ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും നിയമാവലിയും - എന്നു പറയുന്നത് ഈ മാന്വലില്‍ വിവരിക്കുന്നപോലെയാണെന്നാണോ നാം മനസ്സിലാക്കേണ്ടതു? തീര്‍ച്ചയായും ഈ രംഗത്തെ വിദഗ്ദ്ധര്‍ പരിശോധിക്കാന്‍ ഇനിയും വൈകിക്കൂടാ എന്നു തോന്നുന്നു.

പ്രക്രിയയില്‍ അധിഷ്ഠിതവും പ്രശ്നപരിഹാരങ്ങളില്‍ ഊന്നിനില്‍ക്കുന്നതും ശിശുകേന്ദ്രീകൃതവുമായ പാഠപ്രവര്‍ത്തനങ്ങളാണ്` ഇന്ന് നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം പ്രക്രിയാധിഷ്ഠിതമായ ജ്ഞനനിര്‍മ്മിതിയാണ്`. അതാകട്ടെ സമൂഹവുമായി ഇടപെട്ടുകൊണ്ടുള്ള , അനുഭവങ്ങളില്‍ അടിയുറപ്പിച്ച പ്രക്രിയകളില്‍ അടിയുറച്ചു നിലനില്‍ക്കുന്നതും.

കലോത്സവമാന്വല്‍ പരിഷ്കരിക്കുമ്പോള്‍ [1].... [2]

-->
1957ല്‍ 400 കുട്ടികളും വളരെ കുറച്ച് അദ്ധ്യാപകരും വളരെ ചെറിയ സംഘാടനസമിതിയും കൊണ്ടുതുടങ്ങിയ സ്കൂള്‍ കലോത്സവം ഇന്ന് 13000ത്തിലധികം കുട്ടികളും ആയിരക്കണക്കിന്ന് അധ്യാപകരും അത്രതന്നെ സംഘാടകരുമായി 6-7 ദിവസം രാപ്പകല്‍ നിറഞ്ഞുകവിയുന്ന മഹോത്സവമായി സ്കൂള്‍ കലോത്സവം പരിണമിച്ചിരിക്കുകയാണ്`. വലിപ്പം കൊണ്ട് ഏഷ്യയിലെ യുവജന‌‌ഉത്സവങ്ങളില്‍ ഒന്നാമതെന്ന പെരുമയും നേടിയിട്ടുണ്ട് ഇത്.
ഇത്രയുമല്ല ശരിക്കും കലോത്സവവലിപ്പം. സര്‍ക്കാര്‍ അംഗീകാരമുള്ള 12600 ലധികം സ്കൂളുകളില്‍ 50 ലക്ഷത്തോളം കുട്ടികളാണ്` സംസ്ഥാനത്ത് ഇന്നുള്ളത്.നവംബര്‍ മാസം തൊട്ട് കലോത്സവങ്ങള്‍ തുടങ്ങുന്നു. എല്ലാ സ്കൂളിലും കലോത്സവം നടക്കുന്നുണ്ട്. കലമേനിക്ക് നോക്കിയാല്‍ 200 കുട്ടികള്‍ ഈ മത്സരങ്ങളില്‍ നേരിട്ട് പങ്കെടുത്ത് അവതരണം ചെയ്യുന്നുണ്ട്. അതായത് 25,00000 കുട്ടികള്‍. അദ്ധ്യാപകരോ മിക്കവാറും [125000] മുഴുവന്‍ പേരും സജീവമായി ഇടപെടുന്നു. ഒരു സ്കൂളില്‍ 2 ദിവസം കണക്കാക്കിയാല്‍ ഏകദേശം 201600 മണിക്കൂര്‍. ചെലവോ ഒരു കുട്ടിക്ക് കലാവതരണത്തിന്നു മാത്രം ശരാശരി 10 രൂപ കണക്കാക്കിയാല്‍ 2.5 കോടിരൂപ. മറ്റു ചെലവുകളും പിരിവുകളും സ്പോണ്‍സറിങ്ങുമൊക്കെ വേറെ നിന്നോട്ടെ.
ഇനി തൊട്ടുമുകളില്‍ സബ്‌‌ജില്ലാ തലത്തില്‍. അതും ഏറിയോ കുറഞ്ഞോ സംസ്ഥാമൊട്ടാകെ നോക്കുമ്പോള്‍ ഇത്രയും അളവുതന്നെ. തുടര്‍ന്ന് ജില്ലാതലം. ഇത്രയും അളവ് അവിടെയും വരും. മൊത്തം

25 January 2013

കലോത്സവമാന്വല്‍ പരിഷ്കരിക്കുമ്പോള്‍ [1]....

-->

പത്തുമുപ്പതുവര്‍ഷം അദ്ധ്യാപകനായി, സ്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ കലോത്സവങ്ങളില്‍ കാണിയായും വിവിധ ഇനങ്ങളില്‍ ഗുരുവായും നടത്തിപ്പുകാരനായും വിധികര്‍ത്താവായും പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളില്‍ നിന്ന് ഒരു വിചാരം.
മത്സരം , ഗ്രേസ്‌‌മാര്‍ക്ക് എന്നീ വിഷയങ്ങളില്‍ മാത്രം ഊന്നിയത്
.
53-മത് കേരള സ്കൂള്‍ കലോത്സവം 20-)ംതീയതി ഗംഭീരമായി സമാപിച്ചു. 1957 മുതല്‍ ആരംഭിച്ച ഈ ഉത്സവം ഓരോ വര്‍ഷവും പുതുമകളോടെയും മികവുകളോടെയും തന്നെയാണ്` സമാപിക്കാറുള്ളത്. 20 ഓളം ഇനങ്ങളും 400 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 232 ഇനങ്ങളും 13000 ത്തോളം കുട്ടികളുമായി വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഏഷയയിലെത്തന്നെ ഏറ്റവും വലിയ യുജനമേള എന്ന ഖ്യാതി ഒരിക്കലും വെറും വാക്കാവുന്നില്ല. പ്രതിവര്‍ഷം നടക്കുന്ന വിലയിരുത്തലുകളും മാന്വല്‍ പുതുക്കലുകളും ഇതിനു കാരണമാവുന്നുണ്ട്. മത്സരഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം പ്രശംസനീയമായ നവീകരണം ഉണ്ടാവുന്നുണ്ട്.
എന്നാല്‍ പിന്നെപ്പിന്നെ കലോത്സവം 'ഉത്സവ' മെന്ന അവസ്ഥ കൈവെടിഞ്ഞ് 'മത്സര' മാവുന്നത് കാണാതിരിക്കുന്നു എല്ലാവരും എന്നത് ദു:ഖകരവും പൂര്‍വസൂരികള്‍ വിഭാവനം ചെയ്ത കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരവുമാകുന്നു. മത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം നാം ഇക്കൊല്ലം കണ്ടത് 40-45 % മത്സരാര്‍ത്ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്`. മത്സരശേഷവും ഇത്രത്തോളം അപ്പീലുകള്‍ തീര്‍പ്പാക്കാനായി കിട്ടിയിട്ടുണ്ടാവും. കലാപ്രതിഭ, കലാതിലകം , ഒന്നാംസ്ഥാനം തുടങ്ങിയവ ഇല്ലാതാക്കീട്ടും 'മത്സരം' കടുകിട കുറയുകയല്ല.
ഉത്സവം മത്സരാധിഷ്ടിതമാവുന്നത് പൊതുവെയുള്ള നമ്മുടെ സാമൂഹ്യാവസ്ഥയുടെതന്നെ പ്രതിഫലനമെന്ന് സമാധിനിക്കാനാവില്ല. കലയും ഉത്സവവുമൊക്കെ ഈ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കുന്ന ഒരു ചുറ്റുപാടില്‍ പ്രത്യേകിച്ചും. അതു സ്കൂള്‍ കുട്ടികളുടെതാവുമ്പോള്‍ പറയാനുമില്ല. സ്കൂളിനകത്തും പുറത്തും മത്സരമുക്തമായ ജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്.

23 January 2013

ഇനി പരീക്ഷക്കൊരുങ്ങാം

-->

പരീക്ഷകളില്‍ ആദ്യം മലയാളം പരീക്ഷയാണ്`. ആദ്യം മുതല്‍ നടക്കുന്ന പരീക്ഷാപരിശീലനങ്ങളിലും ഇങ്ങനെയാണ്`. ഭാഷാ പരീക്ഷ എന്ന നിലയില്‍ തുടര്‍ന്ന് അല്പ്പം പരിഭ്രമം കൂറയുന്നതിന്ന് ഈ തുടക്കം നല്ലതാണ്`.കുറച്ചൊന്ന് ശ്രദ്ധിച്ച് നല്ല സ്കോറ്
വാങ്ങാന്‍ കഴിയുന്നതോടെ കുട്ടിക്ക് പരീക്ഷാപ്പേടി ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ എന്തൊക്കെയാണ്` ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം :

ദ്വിതല സമീപനം

പാഠഭാഗങ്ങള്‍ പഠിക്കുന്നത് ഒന്ന്) പാഠങ്ങളിലെ ഉള്ളടക്കം സ്വാംശീകരിക്കുനതിന്ന് രണ്ട്) പാഠഭാഗങ്ങള്‍ പ്രയോജനപ്പെടുത്തി ഭാഷാശേഷികള്‍ കൈവരിക്കുന്നതിന്ന്
രണ്ടും പ്രധാനപ്പെട്ടവതന്നെ. ഉള്ളടക്കം ഭാഷയുടെ വികാസപരിണാമങ്ങളും തത്തല്‍ സ്ഥിതിയും നല്കുന്നതിനോടൊപ്പം നാം ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചുള്ള അറിവുകളും പ്രദാനം ചെയ്യുന്നു.

ഉള്ളടക്കം വിവരങ്ങളുമായി / അറിവുമായി നേരിട്ട് ബന്ധപ്പെട്ടതാണ്`. പ്രധാനപ്പെട്ട എഴുത്തുകാര്‍, പ്രധാനപ്പെട്ട കൃതികള്‍, അവയിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങള്‍, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, കാലകാലങ്ങളിലുണ്ടായ തീരുമാനങ്ങള്‍, നിലവിലുള്ള പരിസ്ഥിതിയില്‍ വന്നുചേരുന്ന വികാസങ്ങള്‍ / പരിണതികള്‍ , നാം സ്വയമേവ നടത്തുന്ന കണ്ടെത്തലുകള്‍ , എഴുതുന്ന രീതികളിലുണ്ടായ വളര്‍ച്ചകള്‍/

16 January 2013

പാഠത്തിന്റെ ഉള്ളടക്കം

-->
പത്താംക്ളാസിലെ 'ദേശപ്പെരുമ' എന്ന വിഭാഗത്തിലെ 'പൊന്നാനി' എന്ന പഠവുമായി ചില കുറിപ്പുകള്‍

പൊതുവെ ഭാഷാപാഠങ്ങളിലൊക്കെ ചിത്രങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിത്രങ്ങളൊരിക്കലും പാഠവുമയി ബന്ധപ്പെട്ടതണെന്ന ചിന്ത ക്ളാസില്‍ ചര്‍ച്ചക്കു വരാറില്ല. പരീക്ഷക്ക് ചിത്രങ്ങളെക്കുറിച്ച് ചോദ്യങ്ങളുമില്ല. അതുകൊണ്ടാണല്ലോ 'ചെറുതായില്ലചെറുപ്പം ' എന്ന ആട്ടക്കഥ പാഠത്തില്‍ ചിത്രം കഥകളിയിലെ ദമയന്തിയുടേതായില്ല എന്നത് ശ്രദ്ധിക്കപ്പെടാതെ പോയത്.അത് ഒരു ഉദാഹരണം മാത്രം. എന്നാല്‍ കുട്ടി ചിത്രം പ്രയോജനപ്പെടുത്തുണ്ട്. ഉള്ളടക്കം മനസ്സിലാക്കാന്‍ കുട്ടിക്ക് ആവശ്യമാണ്`. അതു കുട്ടിയുടെ വ്യക്തിപരമായ ഒരു സംഗതിയായിട്ടേ അദ്ധ്യാപകര്‍ കണക്കാക്കൂ. പത്താം ക്ളാസിലെ ഈ പാഠം അതുകൊണ്ടുതന്നെ വ്യത്യസ്തമായി നില്‍ക്കുന്നു. പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയുടെ ഈ പാഠം ചിത്രമൊഴിവാക്കി പഠിപ്പിക്കാനാവില്ല. പാഠത്തിന്റെ ഉള്ളടക്കത്തിന്റെ ഭഗമാണ്` ഇതില്‍ ചിത്രം . എഴുത്തു കുറച്ചും ചിത്രം ധാരാളവും എന്നവസ്ഥയാണ്`. കുറഞ്ഞ എഴുത്തിനെ പൂരിപ്പിക്കുന്നത് ചിത്രമാണ്` എന്നു പറയാം. രണ്ടും കൂടി നല്ലൊരു ഉപന്യാസമാവുകയാണ്` 'പൊന്നാനി' .
എഴുത്തും ചിത്രവും സംഗീതവും ഒക്കെ ഭാഷയണ്`. സാധാരണയായി ഒരാളുടെ ഉള്ളിലുള്ള വികാരവിചാരങ്ങള്‍ അന്യനെ ധരിപ്പിക്കാനുള്ള ഉപകരണമാണല്ലോ ഭാഷ. അതുകൊണ്ടണ്` ചിത്രവും സംഗീതവും ഒരു ഘട്ടത്തില്‍ മൗനമ്പോലും ശക്തമായ 'ഭാഷ'യായി പ്രയോജനപ്പെടുത്തുന്നത്. കൈകാര്യം ചെയ്യാനുള്ള ശേഷി ആദ്യ പരിഗണനയാണ്`. എഴുതാനുള്ള ശേഷി പോലെ വരയ്ക്കാനുള്ള ശേഷി എല്ലാവര്‍ക്കും ഒരുപോലെയവില്ല. തിരിച്ചും അതുതന്നെ ശരി. പറയാനുള്ള ശേഷി വേണ്ടത്ര ഇല്ലാതെ വരുമ്പോഴാണല്ലോ കുട്ടി കരയുന്നത്. കരച്ചില്‍ ഭാഷയാണ്`. തനിക്ക് കൈവശമുള്ള ശേഷി കലാകാരന്‍ പ്രയോജനപ്പെടുത്തുന്നു. നമ്പൂതിരി പ്രാഥമികമായും വരയ്ക്കാനുള്ള ശേഷിയില്‍ മുന്പില്‍ നില്‍ക്കുന്നു. അതുകൊണ്ടാണല്ലോ ഈ ഉപന്യാസം എഴുത്തും വരയും ചേര്‍ന്ന ഘടന കൈക്കൊണ്ടത്.