Showing posts with label POOCHA. Show all posts
Showing posts with label POOCHA. Show all posts

25 May 2015

ഉരുക്കുന്ന പൊന്നും ഉരുകുന്ന പൂച്ചയും


' പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്താ ' കാര്യം എന്ന ശൈലി ആർക്കാ അറിയാത്തത്? ' അപ്പം തിന്നാ മതി, കുഴിയെണ്ണേണ്ട', മിണ്ടാപ്പൂച്ച കലമുടയ്ക്കും, എങ്ങനെ വീണാലും പൂച്ച നാലുകാലിൽ ' പൂച്ചക്ക് ആരു മണികെട്ടും ' എത്ര അലറിയാലും പൂച്ച പുലിയാവില്ല , പൂച്ചക്കൊരു മൂക്കുത്തി ' തുടങ്ങി നിരവധി ശൈലികൾ നമുക്കുണ്ട്. ശൈലികളൊക്കെത്തന്നെ പണ്ടുപണ്ടേ പറഞ്ഞും പ്രയോഗിച്ചും പഴകിയതുകൊണ്ട് ഭാഷയുടെ സ്വത്തായിട്ടിവയെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അതത്രയും നല്ലതുതന്നെ. ഭാഷയുടെ പഴമ അന്വേഷിക്കുന്നവർക്ക് ശൈലികളും പഴഞ്ചൊല്ലും കടംകഥയും ഒക്കെ സുപ്രധാന വിഭവങ്ങളാകുന്നു.
ജീവിതസന്ദർഭങ്ങളിൽ നിന്നാവുമല്ലോ ശൈലികളും പഴ്ഞ്ചൊല്ലുകളും എല്ലാം രൂപപ്പെട്ടുവന്നത്. അനുഭവങ്ങളുടെ വാങ്മയം. പൂച്ചയെ അകറ്റിനിർത്താൻ , പ്രവൃത്തിയുടെ വ്യർഥത പൂച്ചയെ ബോധ്യപ്പെടുത്താനുള്ള ശ്രമം. വെറുതെ നോക്കിയാൽ പൂച്ചക്ക് സ്വർണ്ണം ഉരുക്കി ആഭരണമുണ്ടാക്കുന്നിടത്ത് യാതൊരു കാര്യവുമിലല്ല. ആഭരണമുണ്ടാക്കുന്നത് വീട്ടുകാരാണ്`. പൂച്ച വീട്ടുകാരനോ വീട്ടുകാരിയോ അല്ല. ഒരു വീട്ടുമൃഗം എന്നു മാത്രം.