കവിയും
കോഴിയും എന്ന ശീർഷകം കാണുന്നതോടെ
നമ്മുടെ കവികളുടെ കോഴിപ്രിയത
ഓർമ്മയിലെത്തും.
കോഴി
സാധാരണനിലയിൽ രണ്ടുതരത്തിൽ
ഒരു ബിംബമെന്നനിലക്ക് നമ്മെ
നയിക്കുന്നുണ്ട്.
ഒന്ന്
ഭക്ഷ്യവസ്തുവെന്ന നിലയ്ക്കും
മറ്റൊന്ന് നിലക്കാത്ത
രത്യാഭിമുഖ്യം എന്ന നിലയ്ക്കും.
കവികളുടെ
കാര്യം [
പൊതുവെ
എഴുത്തുകാരുടെ കാര്യവും ]
പറയുമ്പോൾ
ഈ രണ്ടു ഭാവാർഥങ്ങളും ശരിയെന്ന്
തലകുലുക്കാൻ നമുക്കധികം സമയം
വേണ്ട.
കുക്കുടപുംഗവന്റെ
ചന്തവും തലയെടുപ്പും ഒക്കെ
വർണ്ണിച്ച് അതിനെ കൊന്നുതിന്നുവരെ
മുഴുവൻ ശപിച്ച് അനാഥമാക്കപ്പെടുന്ന
കുക്കുടകുടുംബത്തോട് സഹാനുഭൂതി
തൂകി കവിതയെഴുതുകയും സ്വന്തം
അമറേത്തിന്ന് കോഴിമാംസം
നിർബന്ധമാക്കുകയും ചെയ്യുന്ന
മഹാകവികളെക്കുറിച്ചുള്ള
കുന്നായ്മകൾ സഹൃദയരുടെ
വെടിവട്ടങ്ങളിൽ ഉണ്ട്.
സ്ത്രീസൗന്ദര്യത്തെക്കുറിച്ചും
അവളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും
പാടി അവളെ 'ദേവി'യായി
പുകഴ്‌ത്തി പൂജിച്ച്
നമസ്കരിച്ച് കവിതയെഴുതുകയും
സ്വന്തം കിടപ്പറയിൽ മാത്രമല്ല
തഞ്ചം കിട്ടുന്നേടത്തൊക്കെ
' ഒന്നു
തരാക്കാൻ '
പൂതിപ്പെടുന്ന
കവിപുംഗവന്മാരും കുറവല്ല
നമുക്കെന്ന് പാട്ടാണ്`.
എന്നാൽ
ഈ രണ്ടുമല്ല ഇവിടെ ആലോചനയിൽ
കൊണ്ടുവരുന്ന സംഗതി എന്നു
സൂചിപ്പിച്ചുകൊണ്ട്
മറ്റൊരുകാര്യത്തിലേക്ക്
കടക്കാം.
എഴുത്തുകാരനും
എഴുത്തും