Showing posts with label KADAMKATHA. Show all posts
Showing posts with label KADAMKATHA. Show all posts

25 May 2015

ഉരുക്കുന്ന പൊന്നും ഉരുകുന്ന പൂച്ചയും


' പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്താ ' കാര്യം എന്ന ശൈലി ആർക്കാ അറിയാത്തത്? ' അപ്പം തിന്നാ മതി, കുഴിയെണ്ണേണ്ട', മിണ്ടാപ്പൂച്ച കലമുടയ്ക്കും, എങ്ങനെ വീണാലും പൂച്ച നാലുകാലിൽ ' പൂച്ചക്ക് ആരു മണികെട്ടും ' എത്ര അലറിയാലും പൂച്ച പുലിയാവില്ല , പൂച്ചക്കൊരു മൂക്കുത്തി ' തുടങ്ങി നിരവധി ശൈലികൾ നമുക്കുണ്ട്. ശൈലികളൊക്കെത്തന്നെ പണ്ടുപണ്ടേ പറഞ്ഞും പ്രയോഗിച്ചും പഴകിയതുകൊണ്ട് ഭാഷയുടെ സ്വത്തായിട്ടിവയെ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അതത്രയും നല്ലതുതന്നെ. ഭാഷയുടെ പഴമ അന്വേഷിക്കുന്നവർക്ക് ശൈലികളും പഴഞ്ചൊല്ലും കടംകഥയും ഒക്കെ സുപ്രധാന വിഭവങ്ങളാകുന്നു.
ജീവിതസന്ദർഭങ്ങളിൽ നിന്നാവുമല്ലോ ശൈലികളും പഴ്ഞ്ചൊല്ലുകളും എല്ലാം രൂപപ്പെട്ടുവന്നത്. അനുഭവങ്ങളുടെ വാങ്മയം. പൂച്ചയെ അകറ്റിനിർത്താൻ , പ്രവൃത്തിയുടെ വ്യർഥത പൂച്ചയെ ബോധ്യപ്പെടുത്താനുള്ള ശ്രമം. വെറുതെ നോക്കിയാൽ പൂച്ചക്ക് സ്വർണ്ണം ഉരുക്കി ആഭരണമുണ്ടാക്കുന്നിടത്ത് യാതൊരു കാര്യവുമിലല്ല. ആഭരണമുണ്ടാക്കുന്നത് വീട്ടുകാരാണ്`. പൂച്ച വീട്ടുകാരനോ വീട്ടുകാരിയോ അല്ല. ഒരു വീട്ടുമൃഗം എന്നു മാത്രം.

ഉപമകളും ഉദാഹരണങ്ങളും


വസ്തുസ്ഥിതികഥനങ്ങൾ, വാദമുഖങ്ങൾ എന്നിവ ഉറപ്പിച്ചും തെളിച്ചും നിലനിർത്താൻ വ്യവഹാരത്തിൽ പ്രയോജനപ്പെടുത്തുന്ന ഘടകങ്ങളാണ്` ഉപമകളും ഉദാഹരണങ്ങളും. നിത്യജീവിതത്തിലെ സാധാരണവും സവിശേഷവുമായ സംഭാഷണ സന്ദർഭങ്ങളിലൊക്കെ ധാരാളം ഉപമകളും ഉദാഹരണങ്ങളും ശൈലികളും പഴഞ്ചൊല്ലുകളും കഥകളും ഉപയോഗിച്ചുവരുന്നു. സരസവും ശ്രദ്ധേയവുമാവണം തന്റെ മൊഴിയെന്ന നിശ്ചയത്തിൽ വക്താവ് ' പുട്ടിൽ തേങ്ങയെന്നപോലെ ഇവ പ്രയോഗിക്കുന്നു. എന്നാൽ പലപ്പോഴും ഈ പ്രയോഗസാമർഥ്യം ഉദ്ദേശിക്കാത്ത ഫലങ്ങളിലേക്ക് വക്താവിനേയും ശ്രോതാവിനേയും കൊണ്ടുപോകുന്നു എന്നു ആരും കാണുന്നില്ല .
സമൂഹത്തിൽ ധനികരും ദരിദ്രരും ഉണ്ട്. ധനികർ നിരന്തരം കൂടുതൽ ധനികരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്യുന്ന അവസ്ഥയും നാം ചുറ്റും കാണുന്നു. ധനിക ദരിദ്ര വ്യത്യാസം പ്രത്യക്ഷവും കാലങ്ങളായി നിലനിൽക്കുന്നതുമാണ്`. ധനം ജീവിതാവശ്യങ്ങൾക്കാണല്ലോ. മനുഷ്യൻ എന്ന നിലയിൽ നിലനിന്നുപോകാൻ അവരുടെ പ്രാഥമികമായ ആവശ്യങ്ങൾ നിറവേറ്റപ്പെടണം. അതിന്ന് പണം വേണം. പണമുണ്ടാകുന്നത്