Published in Malayalanatu
മഹാകവി
കുമാരനാശാൻ ആ സ്ഥാനത്തിനർഹനാകുന്നത്
വീണപൂവ് മുതലുള്ള അദ്ദേഹത്തിന്റെ
രചനകളിലൂടെയാണല്ലോ.
.രചനകളിലെ
ഒരു ഭാവുകത്വമാറ്റം തുടങ്ങുന്നത്
പ്രത്യക്ഷമായും വീണപൂവിൽ
നിന്നാണ്`.
ഈയിടെഫേസ്‌ബുക്കിൽ
കാവ്യകേളി ഗ്രൂപ്പിൽ പരം.
കെ.വി
എന്ന ഒരു സഹൃദയന്റെ നേതൃത്വത്തിൽ
ഒരിക്കൽ കൂടി വീണപൂവ് വായന
നടക്കുകയുണ്ടായി.
ഇതിൽ
കൂടിയപ്പോഴാണ്`
വീണപൂവിലെ
വീഴ്ചകൾ ശ്രദ്ധയിൽ പെട്ടത്.
ഓരോ
ശ്ളോകമായി 41
ദിവസം
നടന്ന ചർച്ചയിൽ ഞാനിതൊക്കെ
ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു.
ആശാനോടുള്ള
ബഹുമാനവും കാവ്യസൗന്ദര്യവും
ഒക്കെ മനസ്സിൽവെച്ചുതന്നെ
വീണപൂവ് വായിച്ചപ്പോൾ
മിക്കവാറും എല്ലാ ശ്ളോകത്തിലും
ചില്ലറ സ്കലിതങ്ങൾ
കടന്നുകൂടിയിട്ടുണ്ടെന്ന്
തോന്നി.
അതുകൊണ്ടുതന്നെ
ശ്ലോകങ്ങളോടോപ്പം അവ
ചൂണ്ടിക്കാണിക്കുന്നതാവും
ഉചിതം.
അതാണ്`
ഈ
ലേഖനത്തിൽ ഇനി ചെയ്യുന്നത്
.
മറ്റു
മുഖവുരകളില്ലാതെത്തന്നെ
ഇങ്ങനെ തുടരുന്നു.
1.
ഹാ!
പുഷ്പമേ,
അധികതുംഗപദത്തിലെത്ര
