29 September 2012

സാ/ ചാക്ക് റയ്സ് ......


കുഞ്ഞുങ്ങള്‍ എന്തു ചെയ്യുന്നതും കൗതുകമാണ്`. പക്ഷെ, കുഞ്ഞുങ്ങളെക്കൊണ്ട് എന്തും ചെയ്യിക്കുന്നതും ആര്‍ക്കും കൗതുകമാവില്ല.

ഈ ടേം സ്കൂളുകളില്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, കായികാഘോഷങ്ങള്‍ തുടങ്ങിയവയുടെ ഉത്സവക്കാലമാണ്`. ഈ ഉത്സവങ്ങളിലെ ഉള്ളടക്കങ്ങളെ കുറിച്ചുള്ള ആലോചനകള്‍ തീര്‍ച്ചയായും ഉണ്ടാവേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ചെറിയക്ളാസുകളിലെ കുട്ടികളുടെ കാര്യത്തില്‍. കഴിഞ്ഞദിവസം ഒരു സ്കൂളിലെ കായികഘോഷവേളയിലെ 'ചാക്കില്‍ കയറി ഓട്ടം ' കണ്ടപ്പോള്‍ ഈ രംഗത്തെ ആലോചനകള്‍ ഏറെ വൈകി എന്നും തോന്നി.

കിഡ്സ് വിഭാഗത്തിലെ ഒരു ഇനമാണ്` [ സ്കൂളുകള്‍ ചെയ്തുവരുന്നത്] 'ചാക്കില്‍ കയറി ഓട്ടം]. സാ/ചാക്ക് റൈസ്. കുട്ടികളുടെ ഒരു കളി എന്നനിലയിലാണ് എങ്ങും ഇത് പരിഗണിക്കപ്പെടുന്നത്. സ്കൂള്‍ തലത്തില്‍ കായികവിനോദമെന്നതിലുപരി ജന്മദിന പാര്‍ട്ടികളിലും കുടുംബ പാര്‍ട്ടികളിലും ഒക്കെ ചെയ്യുന്ന ഒരു വിനോദപരിപാടിയാണിത്. ചിലപ്പോള്‍ മുതിര്‍ന്നവരും ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നുണ്ട്. [ ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്ന് :നന്ദി]
ചിത്രങ്ങള്‍ ശ്രദ്ധിച്ചല്‍ സാക്ക് റൈസും നമ്മുടെ കുട്ടികള്‍ ചെയ്യുന്ന ചാക്ക് റൈസും തമ്മിലുള്ള അന്തരം - അശാസ്ത്രിയത മനസ്സിലാക്കാം. നട്ടുച്ച വെയില്‍ തുറന്ന പറമ്പില്‍ { പ്ളേഗ്രൗണ്ട് !] ഏതെങ്കിലും പലചരക്ക് പീടികയില്‍ നിന്ന് താല്‍ക്കാലികമായി- [കളി കഴിഞ്ഞാല്‍ ഇപ്പോ കൊണ്ടുവന്നുതരാം , ചേട്ടാ] ആരോ എടുത്തുകൊണ്ടുവരുന്ന ചാക്കില്‍ കയറിയുള്ള പിഞ്ചുകുട്ടികളുടെ ഓട്ടം കണ്ടാല്‍ ആര്‍ക്കാ സഹിക്കുക. കുട്ടികളാകട്ടെ യാതൊരുവരും വരായ്കയും നോക്കാതെ [ നോക്കേണ്ട ചുമതല മാഷക്കുണ്ടല്ലോ] കിട്ടിയചാക്കില്‍ കയറി അരവരെ ഉയര്‍ത്തിക്കെട്ടി ഓട്ടമാണല്ലോ. ചാക്കിലെ മാലിന്യങ്ങളൊക്കെ കുട്ടി അലങ്കാരമായി അണിയുകയാണ്`. പിന്നെ ഓട്ടം, വീഴ്ച്ച, ജയം , തോല്‍വി, ചെറിയ സമ്മാനപ്പൊതി!
ഓടാനുള്ള എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കുന്ന ചാക്കില്‍ കയറി എങ്ങനെ 'ഓടാന്‍' കഴിയും എന്ന ചിന്ത ആര്‍ക്കുമില്ല. അരമീറ്ററില്‍ കുറഞ്ഞ ദൂരം കാല്‍ ചലിപ്പിക്കാമെന്നല്ലാതെ , ഒരു തരം പരുക്കന്‍ പിടച്ചിലാണ്` 'ഓട്ടം'. രണ്ടുകാലിലും ഒരു കയറ് കെട്ടി ഓടിക്കല്‍ തന്നെ. വീണാല്‍ ഈ ചാക്കില്‍ ശരീരത്തിന്റെ കുറേ ഭാഗവും മുഖം തല ഭാഗങ്ങള്‍ തറയിലും. എഴുന്നേല്‍ക്കാന്‍ സഹായി വേണം. പിഞ്ചുകുട്ടികളോടാണ് ഈ 'കളി"യൊക്കെ!
ഒരു കായിക വിനോദത്തിന്ന് വേണ്ട എന്തെല്ലാം ഘടകങ്ങള്‍ ഇതിലുണ്ട്
  • കുട്ടിയുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്ന എന്തെങ്കിലും
  • കുട്ടിക്ക് ആരോഗ്യപരമായി ഗുണം ചെയ്യുന്ന എന്തെങ്കിലും
  • അവനവന്റെ കെല്‍പ്പനുസരിച്ച് സന്തോഷപ്രദമായി ഇടപെടാനുള്ള എന്തെങ്കിലും [ എന്തിന്റെ ചാക്കാണെന്നുപോലും കുട്ടിയോട് പറയുന്നില്ലല്ലോ]
  • നിരന്തരമായ , പരിശീലകന്റെ മേല്‍നോട്ടത്തിലുള്ള ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ അതിന്റെ മികവ് അളക്കാനുള്ള എന്തെങ്കിലും
  • 'കളി' എന്നനിലയില്‍ കുട്ടിയുടെ താല്പ്പര്യങ്ങള്‍ക്ക്, മനോഭാവങ്ങള്‍ക്ക് എന്തെങ്കിലും പരിഗണന [ സമയം, സ്ഥലം ഒന്നും കുട്ടി തീരുമാനിക്കുന്നതാല്ലല്ലോ]
  • രക്ഷിതാവിന്റെ സാന്നിദ്ധ്യം, മുഴുവന്‍ അധ്യാപകരുടെ സാന്നിദ്ധ്യം എന്നിവ
  • കുട്ടിക്ക് തുടര്‍ന്ന് പരിശീലിക്കാനും പ്രയോജനപ്പെടുത്താനും കഴിയുന്ന എന്തെങ്കിലും
  • കുട്ടിയുടെ സര്‍വതോമുഖമായ വളര്‍ച്ചയെ സഹായിക്കുന്ന എന്തെങ്കിലും
    സാ/ ചാക്ക് റൈസെന്നും പറഞ്ഞ് നമ്മുടെ കുട്ടികളെ ഇങ്ങനെ ഓടിപ്പിക്കണോ ഇനിയും?


28 September 2012

ദിനാചരണങ്ങളെക്കുറിച്ചുതന്നെ...

ഫേസ്ബുക്കില്‍ കവി ശിവപ്രസാദ് പാലോടിന്റെ ഒരു സ്റ്റാറ്റസ് ഇങ്ങനെ: അല്ഷിമേര്‍സ് ദിനവും  ശ്രീനാരായണ ഗുരുജയന്തിയും  ഒരേദിവസമായത് - മഹാന്മാരുടെ ചിന്തകള്‍ നാം  എത്രവേഗം  മറക്കുന്നു എന്നതിന്റെ സൂചനയായിരിക്കുമോ!
ഫേസ്ബുക്കില്‍ ഒരു ലൈക്കടിച്ച് മാറിയപ്പോള്‍

നമ്മുടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 'ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം  നാട് - വൃത്തിയുള്ള നാട് എന്ന പേരില്‍ ഒരു ശുചിത്വ വാരാചരണ......
ഈ സര്‍ക്കുലര്‍ എല്ലാ സ്കൂളിലും  എത്തിയിരിക്കും. [ അടിവര ഞാനിട്ടത്]

ഗാന്ധിജയന്തിയും  ശുചിത്വവാരാചരണവും  തുടങ്ങിയിട്ട് കൊല്ലമേറെയായി. ആ വാരം  മുഴുവന്‍ നമ്മുടെ  കുട്ടികള്‍ വ്യക്തിപരമായി ഏറ്റവും  അശുചികരമായി ഒരു വാരം കൊണ്ടുനടക്കുന്നു. കൂടെ മേല്‍നോട്ടത്തിന്ന് അദ്ധ്യാപകരും. സ്കൂള്‍ ക്ളാസ്‌‌മുറികള്‍, മുറ്റം, തൊടി, മുന്നിലെ റോഡ്, ചന്ത, ആശുപത്രിപരിസരം.... തുടങ്ങിയുള്ള സ്ഥലങ്ങളൊക്കെ വൃത്തിയക്കലാണ്` പരിപാടി. കുട്ടികള്‍ ഉഷാറാണ്`. [ ആ ദിവസങ്ങളില്‍ ക്ളാസ്മുറികളില്‍ നിന്ന് പുറത്തുകടക്കാമല്ലോ]  പക്ഷെ, ഉച്ചയാകുമമ്പോഴേക്കും  കുട്ടികള്‍ പരമാവധി

13 September 2012

തോരാത്ത മഴകള്‍

-->
പത്താം ക്ളാസ് മലയാളം അടിസ്ഥാനപാഠാവലിയിലെ 'തോരാമഴ' [ റഫീക്ക് അഹമ്മദ്] എന്ന കവിതയുടെ ആസ്വാദനവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ്

മലയാളത്തിലെ ഏറ്റവും മികച്ച കവികളില്‍ ഒരാളാണ്` റഫീക്ക്അഹമ്മദ്. കവി എന്ന നിലയിലും സിനിമാഗാന രചയിതാവ് എന്ന നിലയിലും റഫീക്ക് അഹമ്മദ് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 'പാറയില്‍ പണിതത്', സ്വപ്ന വാങ്മൂലം ', ആള്‍മറ', ചീട്ടുകളിക്കാര്‍', ഗ്രാമവൃക്ഷത്തിലെ വവ്വാല്‍', ശിവകമി' എന്നിവ കവിതാസമാഹരങ്ങള്‍. മാതൃഭൂമി പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇപ്പോഴും മികച്ച കവിതകള്‍ എഴുതുന്നു. ഇന്റെര്‍നെറ്റില്‍ ഫേസ്ബുക്ക് തുടങ്ങിയ ഇടങ്ങളിലും സജീവമായി ഇടപെടുന്നുണ്ട്. ആധുനികതയും പാരമ്പര്യവും ഇണക്കിച്ചേര്‍ത്തുള്ള രചനയും ജീവിതവും കവിയെ നമുക്ക് പരിചിതനാക്കുന്നു.

കവിതയുടെ [ സാഹിത്യത്തിന്റെ ] ജീവന്‍ എന്താണ്`? സഹിതമായതാണ്` [കൂടിച്ചേര്‍ന്നത് ]

05 September 2012

സെപ്തംബർ 5

കടമ്പഴിപുറം ബി.ആർ.സി.യിൽ ഹെഡ്മാസ്റ്റർമാരോടൊപ്പം

02 September 2012

'ആര്‍ട്ടറ്റാക്ക് ഉണ്ടാവുന്നതെങ്ങനെ?

'ആര്‍ട്ടറ്റാക്ക് ഉണ്ടാവുന്നതെങ്ങനെ?
[ ആര്‍ട്ടറ്റാക്ക്' എന്ന കഥയുടെ ആസ്വാദനവുമായി - പത്താം  ക്ളാസിലെ മലയാളം  പാഠം  - ബന്ധപ്പെടുത്താവുന്ന ഒരു കുറിപ്പ് ]


എം. മുകുന്ദന്‍ മലയാളത്തിലെ ഏറ്റവും  മികച്ച കഥാകാരന്മാരില്‍ മുമ്പനാണ്`. കഥയിലെ ഓരോ വാക്കും  വരിയും  അത്ര ശ്രദ്ധയോടെ മാത്രമേ അദ്ദേഹം  പ്രയോഗിക്കൂ. കഥാ ശില്‍പ്പം  മികവുറ്റതാക്കാനുള്ള മിടുക്ക് മുകുന്ദന്‍ എപ്പോഴും  കാണിക്കുന്നുണ്ട്.

കലക്ക് നേരേയുണ്ടാകുന്ന ഒരാക്രമണം 
കലാനിരൂപകന്ന് നേരേയുണ്ടാകുന്ന ഒരാക്രമണം

എന്നിങ്ങനെ പ്രധാനമായും  രണ്ടുതരത്തില്‍ ഈ ശീര്‍ഷകം    [ ഉള്ളടക്കവും] വായനക്കാരന്‍ ആസ്വദിക്കുന്നുണ്ട്.
ഹാര്‍ട്ട് അറ്റാക്ക് - ഹൃദയാഘാതം  എന്ന അര്‍ഥത്തില്‍ വായിക്കപ്പെടാന്‍ തന്നെയാണല്ലോ 'ആര്‍ട്ട് അറ്റാക്ക്' എന്ന ശീര്‍ഷകം  വെച്ചിരിക്കുന്നത്. ജീവനു നേരേയുള്ള ആക്രമണമാണ്` ഹൃദയാഘാതം. ആഘാതം  ഏല്പ്പിക്കുന്നത് സ്വയമോ മറ്റുള്ളവരോ ആകാം. സ്വയം  ഏല്പ്പിക്കുന്നതാണ്` ബഹുഭൂരിപക്ഷവും.