03 February 2014

വായനയിലെ കല്ലുകള്‍ -2


വിഭാവരി
[ഈ ആഴ്ച്ചത്തെ[ jan -feb 4 മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍
സുഷ്മേഷ് ചന്ദ്രോത്തിന്റെ കഥ ]
വായിച്ചപ്പോള്‍

നമ്മുടെ എഴുത്തുകാര്‍ എഴുതുന്നേയുള്ളൂ. അവ പിന്നീട് വായിക്കുന്നില്ല എന്നു തോന്നുന്നു. വായിച്ചിരുന്നെങ്കില്‍ ഒരു പാട് വെട്ടിക്കളയുമായിരുന്നു. ആ ജോലി നമ്മളെ - വായനക്കാരെ ഏല്‍പ്പിക്കുന്ന പോലെയുണ്ട്.....

'വിഭാവരി ' ഒറ്റയിരിപ്പില്‍ വായിച്ച നല്ലൊരു കഥ എന്നു തന്നെയാണ് ആദ്യ പ്രതികരണം. എന്നാല്‍ വാക്കുകളിലൂടെ വരികളിലൂടെ ആലോചന പോയപ്പോള്‍ .....

1.

വിഭാവരി = രാത്രി, മഞ്ഞള്‍ , സോമന്റെ രാജധാനി, കുലട, വായാടിപ്പെണ്ണ്, പാര്‍വതി എന്നിങ്ങനെ അര്‍ഥങ്ങള്‍ ശബ്ദതാരവലിയിലും
വിഭാവരി = രാത്രി , മഞ്ഞള്‍, വേശ്യ, കൂട്ടിക്കൊടുപ്പുകാരി, വായാടി, അനുരക്തയായ സ്ത്രീ എന്ന് സംസ്കൃതം മലയാളം നിഘണ്ടുവിലും കാണാം.
അപ്പോള്‍ വിഭാവരി എന്ന് കഥാപാത്രനാമം ഇതിലേതിനെ സൂചിപ്പിക്കുന്നുണ്ടാവും? നല്ല കഥയെഴുത്തുകാര്‍ ഒരു വാക്കോ വരിയോ നാമമോ വെറുതെ ഉപയോഗിക്കാറില്ല എന്ന വിശ്വാസത്തില്‍ അന്വേഷിച്ചതാണ്`. നിഘണ്ടുക്കളിലെ അര്‍ഥസൂചനകളൊന്നും ഈ കഥയുടെ / കഥാപാത്രത്തിന്റെ /