31 December 2010

ശീർഷകങ്ങൾ പറയുന്നത്


നമ്മുടെ കുട്ടികള്‍ക്ക് ഭാഷാക്ലാസുകളില്‍ ധാരാളം കഥ /കവിത /നോവല്‍ഭാഗം /ഉപന്യാസം /നാടകം വായിക്കാനുണ്ട്. അധികവായനക്കുള്ളതുകൂടി കണക്കാക്കിയാല്‍ ലിസ്റ്റ് ഇനിയും നീളും.കുട്ടികളെ എത്രയും അധികം ആകര്‍ഷിക്കുന്നത് വായനാസാമഗ്രിയുടെ ശീര്‍ഷകം/ തലക്കെട്ട്/ പേര് തന്നെയാണ്. വായന തുടങ്ങുന്നത് ശീര്‍ഷകം നോക്കിയാണെങ്കിലും വായന സമാപിക്കുന്നത് ശീര്‍ഷകം നോക്കിയാണോ? ഈ ചര്‍ച്ച നമ്മെ നയിക്കുന്നത് ശീര്‍ഷകത്തിന്റെ വെറും ഔചിത്യത്തേക്കാള്‍ മറ്റു പലതിലേക്കുമാണ്. അതെങ്ങനെ?

ശീര്‍ഷകത്തിന്റെ ഔചിത്യം കുറിക്കുക എന്നൊരു പ്രവര്‍ത്തനം ഭാഷാവിഷയങ്ങളിലെ പരീക്ഷക്ക് പതിവാണ്. ഇതുമായി ബന്ധപ്പെട്ട് എന്റെ ക്ലാസിലെ കുട്ടികള്‍ ചെയ്ത നിരീക്ഷണങ്ങള്‍ നോക്കൂ 

            വായനയുടെ ആദ്യചുവട് തലക്കെട്ട്=പേര് വായിക്കലാണ്. ഒരു കഥ/ കവിത/നോവല്‍/എന്തും വായിക്കാന്‍ തുടങ്ങുന്നത് തലക്കെട്ട് തൊട്ടാണ്. നല്ല തലക്കെട്ടെങ്കില്‍ വായിക്കാന്‍ തീരുമാനിക്കും. ശീര്‍ഷകം ആകര്‍ഷകമല്ലെങ്കില്‍ ഉള്ളടക്കം എത്ര ഗംഭീരമാണെങ്കിലും വായന ആരംഭിക്കുകയില്ല. നല്ല വായനാശീലമുള്ള ആള്‍ക്ക് തലക്കെട്ടിനേക്കാള്‍ പ്രധാനം രചയിതാവായിരിക്കും. ആരെഴുതിയ കൃതി/ കവിത/കഥ എന്നു നോക്കിയാണ് പുസ്തകം വായിക്കാന്‍ തീരുമാനിക്കുക. എഴുത്തുകാരന്‍ വായനക്ക് ഗാരണ്ടി നല്‍കുന്ന ഒരു സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ പുതിയ എഴുത്തുകാര്‍ സ്വീകാര്യരാകുന്നതിന്ന് ഒരല്‍പ്പം സമയം പിടിക്കും എന്നതും കാണാം.
വായന ആരംഭിക്കുന്നത് ശീര്‍ഷകം തൊട്ടാണെങ്കിലും വായന സമാപിക്കുന്നത് എങ്ങനെയാണ്? വായന പൂര്‍ത്തിയാക്കി പുസ്തകം മടക്കിവെച്ചതിനുശേഷം  നമ്മുടെ മനസ്സില്‍ വീണ്ടും ശീര്‍ഷകം ഉയര്‍ന്നുവരുന്നു. ആ ശീര്‍ഷകം ഒരിക്കലും വായന തുടങ്ങിയപ്പൊള്‍ കണ്ടതാവില്ല. ആദ്യപ്രാവശ്യം നല്‍കിയ അര്‍ഥസൌന്ദര്യത്തില്‍ നിന്നും വളരെ ഉയര്‍ന്നുനില്‍ക്കുന്ന അധികാര്‍ഥങ്ങള്‍ -ആശയപരമായും സൌന്ദര്യപരമായും നമ്മിലേക്ക് നിവേശിപ്പിക്കുന്ന ഒരു പദസംഘാതമായി തലക്കെട്ട് പുനര്‍ജ്ജനിക്കുകയാണ്.

15 December 2010

ക്ലാസ് മുറിയിലെ പുൽച്ചാടി


നാടകവത്ക്കരണത്തിലൂടെ പാഠഭാഗങ്ങള്‍ മനസ്സിലാക്കുകയെന്നത് വളരെ പഴയ ഒരു ബോധനരീതിയാണ്. ഈ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിലും നാടകീകരണം നമ്മുടെ ക്ലാസ്മുറികളില്‍ നടക്കുന്നു. അധ്യാപികക്കും കുട്ടിക്കും ഏറെ പ്രിയപ്പെട്ട ഒരു ബോധന-പഠന തന്ത്രം.
ക്ലാസ്മുറിയില്‍ ഇതു സാധ്യമാകുന്നത് പാഠഭാഗങ്ങള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നതിലൂടെയാണ്. ഭാഷാ ക്ലാസുകളിലെ കഥകള്‍, കവിതകള്‍, നാടകഭാഗങ്ങള്‍ എന്നിവ രൂപമാറ്റം വരുത്തിയാണിതു ചെയ്യുക. വ്യവഹാരരൂപങ്ങളുടെകഥ, കവിത എന്നിവ നാടകമാക്കുക- രൂപമാറ്റം ചെയ്യാന്‍ കഴിയുന്നതിലൂടെ രണ്ടു തരത്തില്‍ പഠനം നടക്കുന്നുണ്ട്. ഒന്നു വ്യവഹാരരൂപം മാറ്റലും ഒന്നു നാടകാവതരണവും.
ഭാഷാപഠനത്തിന്റെ ഭാഗമായുള്ള കഥയും കവിതയും

11 December 2010

പഠനപ്രദർശനം-സ്വന്തം തട്ടകത്തിൽ


പഠനപ്രദർശനം-സ്വന്തം തട്ടകത്തിൽ
ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കൻമാരും മിടുക്കികളുമായവർ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങൾ ഇതിനൊക്കെ വേണ്ടുന്ന പിൻബലം നൽകും. ഈ വർഷത്തെ മത്സരങ്ങൾ സമാപിക്കുന്നതിലൂടെ അടുത്ത വർഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളിൽ മുഴുകും.
തീർച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാൽ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യിൽ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികൾക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളിൽ പോലും ഇതാണവസ്ഥ. കലാമത്സരങ്ങൾ,