10 April 2017

ഗീതമുന്നൂർകോടിന്റെ കവിതകൾ

ജലപ്പരപ്പിലോ ആകാശപ്പരപ്പിലോ നോക്കുന്ന നാം ഉപരിപ്ലവമായ കാഴ്ചകളിൽ അഭിരമിക്കുകയാണ്അത്രയേ നമുക്കാവശ്യമുള്ളൂആവതുള്ളൂ. ‘ ആവാത്തതിങ്ങനെ നണ്ണി ചുമ്മാ മാഴ്കൊല്ലെ എന്നൊമലുണ്ണിഎന്ന ഉപദേശം നാമറിഞ്ഞോ അറിയാതെയോ കൈവശമുണ്ട്എന്നാൽ കാണുന്നതിനുമപ്പുറത്തേക്ക് കാണുകയും കേൾക്കുന്നതിനപ്പുറത്തേക്ക് കേൾകുകയും ഒക്കെ ചെയ്യുന്നിടത്ത് കാഴ്ചയും കേൾവിയും സ്പർശനവും രുചിയും ഗന്ധവും ഓർമ്മയും സൗന്ദര്യാത്മകമായ അനുഭവങ്ങളായി കവിതയായി ഊറിക്കൂടുന്നുആവാത്തതിനിനെച്ചൊല്ലിയുള്ള കരച്ചിൽ ആവാന്മയെ മറികടക്കുന്നത് കവിതയിലൂടെയാണ്കവിത എന്നത് ഒരു സർവനാമമായി കലാരൂപങ്ങളുടെയൊക്കെ പര്യായം പോലെ ഉപയോഗിക്കുകയുമാണ്ആവുന്നതുമതി എന്നു കരുതുന്ന അമ്മക്കും കുട്ടിക്കും കവിതയെഴുതാനാവില്ലവല്ലിയിൽ നിന്ന് പൂക്കൾ പറക്കുകയോ പൂമ്പാറ്റയെപ്പോലെ പറക്കാൻ ആഗ്രഹിക്കുകയോ ഇല്ലആവായ്മ മനസ്സിലാക്കൽ മനുഷ്യനെ മണ്ണിൽ സ്വസ്ഥമായി നിർത്തും ആവായ്മയെകുറിച്ചുള്ള അസ്വസ്ഥതകളാണ് കലാസൃഷ്ടികൾക്ക് ആരൂഢം.ReadmOre

നന്ദകഥാവായന

പ്രാപ്യാവന്തീനുദയനകഥാകോവിദഗ്രാമവൃദ്ധാൻ  / പൂർവോദ്ദിഷ്ടാമുപസര പുരീം ശ്രീവിശാലാം വിശാലാം / സ്വല്പീഭൂതേ സുചരിതഫലേ സ്വർഗിണാം ഗാം ഗതാനാം / ശേഷൈപുണ്യൈ കൃതമിവ ദിവകാന്തിമത് ഖണ്ഡമേകം. [ മേഘസന്ദേശം ശ്ലോ: 30]
ഉദയനകഥയിൽ കോവിദന്മാരായ ഗ്രാമവൃദ്ധന്മാർ ധാരാളമുള്ള നാട് എന്നത് അവന്തിയുടെ സുപ്രധാനമേന്മയായി കാളിദാസൻ സൂചിപ്പിക്കുകയാണ്അവരുടെ രാജാവായിരുന്നല്ലോ ഉദയനൻയുദ്ധംപ്രണയംരാജ്യഭാരം പ്രജാക്ഷേമം എന്നിങ്ങനെ വിവിധമേഖലകളിൽ ജനം ഇന്നും ഓർമ്മിക്കപ്പെടുന്നവനാണ് ഉദയനരാജാവ്ഓർമ്മിക്കപ്പെടേണ്ടതെന്ന് തീർച്ചയുള്ള രാജാവിനെ ജനം ഓർമ്മിക്കുന്നു എന്നത് ഒരു നാടിനെ ശേഷിച്ച പുണ്യം കൊണ്ട് കാന്തിപൂണുന്ന സ്വർഗഖണ്ഡം പോലെ എന്നാണ് മഹാകവി വിശേഷിപ്പിക്കുന്നത്.ReadmOre