28 April 2011

നൂറുമേനിവിളയിച്ചവർ


എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിളയിച്ചവരെ നമുക്ക് തീർച്ചയായും അനുമോദിക്കാം. പക്ഷെ, എന്താണിവിടെ സംഭവിച്ചത്?
നൂറുശതമാനം നേടിയ സ്കൂളുകൾ ഇങ്ങനെ:
സർക്കാർ: 115, എയ്ഡഡ്: 216, അൺ‌എയ്ഡഡ്: 206 (ആകെ: 577)
ശതമാനക്കണക്കിൽ ഓരോരുത്തരുടേയും പങ്ക് ഇങ്ങനെ
സർക്കാർ:19.93 എയ്യ്ഡഡ്:  37.43  അൺ‌എയ്ഡഡ്: 35.70
(കണക്ക് പത്രവാർത്തകൾ)

സർക്കാർ , എയ്ഡഡ് സ്കൂളുകൾ നിലവാരം    
സർക്കാർ സമ്പത്തിക സഹായം
സർക്കാർ മേൽനോട്ടം
അധ്യാപകർക്ക് മുഴുവൻ പരിശീലനം-ക്ലസ്റ്ററുകൾ-മറ്റു സംവിധാനങ്ങൾ

അൺ‌എയ്ഡഡ് സ്കൂളുകൾ
സർക്കാർ സഹായം ഇല്ല
സർക്കാർ മേൽനോട്ടം നാമമാത്രം
അധ്യാപക പരിശീലനം-ക്ലസ്റ്റർ.നിർബന്ധമില്ലാത്തതുകൊണ്ട് തീരെ ഇല്ലെന്നു പറയാം

എന്നിട്ടും റിസൾട്ട് മുന്നിൽ അൺ‌എയ്ഡഡ് സ്കൂളുകളിൽ. ഇതു ചർച്ച ചെയ്യപ്പെടേണ്ടതല്ലേ?
ചർച്ചാ മേഖലകൾ: അധ്യാപനം, ക്ലാസ്രൂം പ്രവർത്തനം, സി.ഇ, പരീക്ഷാ ശൈലി, അധികപഠനം, മികവ് മാനദണ്ഡങ്ങൾ..

മുന്നിലിരുന്നിട്ടും നാമറിയാതെ പോയ പിന്നോക്കക്കാർ


നമ്മുടെ ക്ലാസിൽ മുന്നിലിരിക്കുന്ന മിടുക്കന്മാരേയും പിന്നോക്കാക്കാരേയും നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നോ!ഏയ്അതല്ല
ഓരോ പരീക്ഷ കഴിഞ്ഞപ്പോഴും കുട്ടികളും അധ്യാപകരുമായി ചോദ്യപേപ്പർ  വിലയിരുത്തിയതിലെ നിരീക്ഷണങ്ങൾ ശരിവെക്കുന്നതായിരുന്നു പൊതു പരീക്ഷാഫലം. മിടുക്കർക്ക് പോലും ഉന്നതവിജയം ലഭിക്കാൻ വളരെ പ്രയാസപ്പെടും എന്ന വിലയിരുത്തൽ പൂർണ്ണമായും ശരിവെക്കുന്നപോലെയായിരുന്നു എ+, എ ഗ്രേഡുകാരുടെ എണ്ണം.എന്നാൽ സ്റ്റേറ്റ് വിജയ ശതമാനത്തിൽ നെരിയൊരു ഉയർച ഉണ്ടായി. ഇതും നേരത്തെ നിരീക്ഷിച്ചതായിരുന്നു. എല്ലാ പേപ്പറും കുട്ടിയെ ജയിപ്പിക്കാൻ പാകത്തിലായിരുന്നു. അതുകൊണ്ടുതന്നെ ‘ജയിച്ചവർ’ കുറേ പേരെങ്കിലും തികഞ്ഞ അമ്പരപ്പിലും ആയിരിക്കും.
എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർ 5821. ഡി+ നേടിയവർ 418967 (പത്രവാർത്ത) .ബാക്കിയുള്ളവർ 550791. ഈ അന്തരം സൂചിപ്പിക്കുന്നത് ശുഭകരമായ സൂചനകളല്ല. പ്രത്യക്ഷത്തിൽ നമ്മുടെ സൂളുകളിൽ മിടുമിടുക്കന്മാരുടേയും മണ്ടന്മാരുടേയും എണ്ണത്തിലുള്ള വ്യത്യാസം ഇങ്ങനെയല്ലല്ലോ. ഇതു പ്രധാനമായും സൂചിപ്പിക്കുന്നത്  നമ്മുടെ വളർച്ച തീർച്ചയായും ഗുണപരതയിലേക്കല്ല എന്നു തന്നെ.മാത്രമല്ല; അധ്യാപകരുടെ വിലയിരുത്തൽ ശേഷിയെ വെല്ലുവിളിക്കുന്നതും ആണല്ലോ ഈ അവസ്ഥ.
നമ്മുടെ ക്ലാസിൽ ഇരിക്കുന്ന 40-45 കുട്ടികളിൽ മികച്ചവർ ആരെന്നും സഹായം വേണ്ടവർ ആരെന്നും തീരെ പിന്നോക്കം നിൽക്കുന്നവർ ആരെന്നും ഒക്കെ കണക്കാക്കി വെച്ചിട്ടുള്ളതാണ്. ഒന്നോ രണ്ടോ (സാധാരണയായി) മികച്ചവരും അത്രതന്നെ പിന്നോക്കക്കാരും എന്നായിരുന്നു കണക്ക്. ബാക്കിയൊക്കെ ആവറേജും അതിന്ന് മുകളിലുള്ളവരും. എന്നാൽ എ+ 1%-2% ഡി+ 80%-82% എന്ന റിസൽട്ടിൽ ഈ കണക്കുകൾ അമ്പേ പിഴച്ചുവെന്നല്ലേ അർഥം? ഇതു ശാസ്ത്രീയമായ ഒരു കണക്കെടുപ്പാണെന്ന് അധ്യാപകന്ന് സമ്മതിക്കേണ്ടിവരികയല്ലേ?ഇതായിരുന്നോ ക്ലാസിലെ യഥാർഥാവസ്ഥ? ഇനി ഡി+ നേടിയ 82% പേർ യഥാർഥത്തിൽ അങ്ങനെയായിരുന്നുവെങ്കിൽ നമ്മുടെ പഠനസംബ്രദായത്തിന്നും സിസ്റ്റത്തിനും വലിയ തകരാർ ഉണ്ടായിട്ടുണ്ട് എന്നാണോ?അപ്പോൾ ഈ 82% ത്തിന്നും നാം നൽകിയ സി.ഇ. സ്കോറ് പുനപ്പരിശോധിക്കേണ്ടതല്ലേ?

24 April 2011

കുട്ടി അകത്തും പുറത്തും


അവധിക്കാലം സുഖമാണല്ലോ. കളി, വിരുന്ന്,യത്രകൾ.അതിനിടക്ക് ഒരല്പം വായനസുഖം. സന്തോഷം. അവധിക്കാലം കഴിയുന്നതാവും വിഷമം. സ്വാഭാവികമായത് അവധിക്കാലമാണെന്നതാവും കാരണം. ഇവിടെ കളിയും വായനയും പഠനവും പ്രവർത്തനങ്ങളും ഒക്കെ അകൃത്രിമം. നിർബന്ധങ്ങളില്ലാത്തത്. സ്വയം പ്രവർത്തിക്കുന്നത്.സാങ്കേതികമായുള്ള അവധികഴിഞ്ഞാലും ഇതു തുടരണം എന്നാഗ്രഹിക്കാൻ നമുക്കവകാശമുണ്ട്…….സാധ്യമാണൊ എന്നത് മറ്റൊരു കാര്യം.

ഇന്നും നമ്മുടെ കുട്ടികൾക്കേറ്റവും പ്രിയം സ്കൂളിന്ന് പുറത്താണ്. സ്കൂളിന്ന് പുറത്താണ് എന്നതുകൊണ്ട് കുട്ടികൾക്ക്

21 April 2011

പരീക്ഷയറിഞ്ഞ് പഠനം


മെയ് മാസമാകുന്നതോടെ സ്കൂളുകളിൽ അടുത്തവർഷ പഠനപരിപാടികൾ ആരംഭിക്കുകയായി. സവിശേഷമായും എസ്.എസ്.എൽ.സി.ക്ലാസുകൾ മെയ് ആദ്യദിവസങ്ങളിൽ തുടങ്ങും. പുതിയ പുസ്തകങ്ങൾ ലഭ്യമാകാനുള്ള താമസം, അതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും ക്ലാസുകൾ ആരംഭിക്കും എന്നു തന്നെ കരുതാം.അടുത്ത നവംബർ-ഡിസംബർ കാലത്തേക്ക് പോർഷ്യൻ തീരാനുള്ള ഒരുക്കമെന്ന നിലയിൽ. പിന്നെ പരീക്ഷ ലാക്കായിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നും. സ്വാഭാവികമായും കഴിഞ്ഞപല വർഷങ്ങളിലായി നടന്ന പരിപാടികളുടെ തുടർച്ച.
എസ്.എസ്.എൽ.സി.കുട്ടികൾക്കെങ്കിലും രണ്ടു രീതികളിലുള്ള പഠനപ്രവർത്തനങ്ങൾ ഒരു വർഷകാലയളവിൽ  ചെയ്യേണ്ടിവരുന്നു എന്നു കാണാം.