06 April 2023

165 poems


പ്രണയം

1

0

'വേണ്ടപ്പെട്ടവരെ ഏല്പ്പിക്കാന്‍

വാക്കിന്റെ കാതലില്‍

കവിതയുടെ കുരിശ് '



2

editing

----------------

എഴുത്ത്

എന്നാല്‍

തിരുത്ത്.

18 February 2023

തിരി ഷോർട്ട്ഫിലിം

 തിരക്കഥ 

യുട്യൂബ് ലിങ്ക് ഇവിടെ 

 


തിരി


ഷോർട്ട് ഫിലിം - സ്ക്രിപ്റ്റ്


ടൈറ്റില്സ്


ഒരു ചെരാത് കത്തിക്കുന്നു

ചെരാതുകളുടെ എണ്ണം കൂടുന്നു നൂറുകണക്കിന്ന് നാളങ്ങൾ

നിറഞ്ഞ വെളിച്ചം


TORCH

A SHORT FILM FROM TTI MANNAMPATA



സീൻ 01

19 July 2022

ചണ്ഡാലഭിക്ഷുകി [ ഹ്രസ്വചിത്രം : തിരക്കഥ]

 

SHORT FILM

LIBRARY COUNCIL
LIBRARY SSWEET



ചണ്ഡാലഭിക്ഷുകി

-------------------------



സീൻ 01 [1 മിനുട്ട്]

ഔട്ട്ഡോർ

ഉച്ച

പഞ്ചായത്ത് കിണറിന്നരികിൽ സ്ത്രീകളുടെ ചെറിയൊരു കൂട്ടം

വെള്ളം കോരുന്നവർ, കോരാൻ കാത്തു നിൽക്കുന്നവർ , കിണറ്റിങ്കരയിലേക്ക് വരുന്നവർ , ഉച്ചസൂര്യൻ

വിവിധ ആംഗിളുകളിൽ ദൃശ്യങ്ങൾ

01 July 2022

കയ്യെത്തുന്നേടത്ത്

 കയ്യെത്തുന്നേടത്ത് 



അറിവും അനുഭവവും കയ്യെത്തുന്നേടത്ത് കിട്ടുമ്പോഴാണ് സന്തോഷമുണ്ടാവുക. കയ്യെത്താദൂരത്തുള്ളത് ഇരിക്കുന്ന ഒന്നും വ്യക്തിപരമായി സുഖമുള്ളതല്ല. കയ്യെത്താദൂരത്തുള്ളതിനെ ആവുന്നത്ര കയ്യെത്തുന്നേടത്ത് എത്തിക്കാനുള്ള ശ്രമമാണ് പൊതുവെ ജീവിതം. 


പുസ്തകങ്ങളുടെ കാര്യമാണ് ഇപ്പോൾ ഇവിടെ പറയുന്നത്. ഇഷ്ടപ്പെട്ട പുസ്തകം,പല കാരണങ്ങൾ കൊണ്ടും  വായിക്കാനാഗ്രഹിക്കുന്ന പുസ്തകം അടുത്തുണ്ടെങ്കിൽ വായന ഇപ്പോഴുള്ളതിനേക്കാൾ തീർചയായും അധികം നടക്കും. ഉടനെ കിട്ടുക എന്നതാണ് പ്രധാനം. അതിനുള്ള സൗകര്യം നമ്മൾ സ്വയം ഒരുക്കുകയാണ് വേണ്ടതും. 




വായന - ഒരു പുസ്തകം വായിക്കണമെന്ന് തോന്നുക എപ്പോഴാണ് ? ആ പുസ്തകത്തെ കുറിച്ച് കേൾക്കുന്നതോടെ. "പെനാൽട്ടികിക്ക് കാത്തു നിൽക്കുന്ന ഗൊളിയുടെ ഏകാന്തത " എന്ന പുസ്തകപ്പേരുകേട്ടപ്പൊഴെ അത് വായിച്ചപോലെ തോന്നി എന്ന് എൻ എസ് മാധവന്റെ ഒരു കഥയിൽ പറയുന്നില്ലേ? വായനയുടെ തുടക്കം അങ്ങനെയാണ്. പിന്നീട്  ആ പുസ്തകം എവിടെയോ വെച്ച് അലമാരയിൽ കാണുന്നു. ചട്ട [ പേരും ബ്ലർബും] വായിക്കുന്നു. പിന്നൊരിക്കൽ ആദ്യ പേജ് വായിക്കുന്നു. ഒക്കെ 4-5 മിനുട്ട് സമയത്തിനകത്ത് പല ദിവസങ്ങളിലായി. പിന്നൊരിക്കൽ ഉള്ളിലെ 3-4 പേജ് വായിക്കാൻ സാധിക്കുന്നു. മെല്ലെ മെല്ലെ പുസ്തകം മുഴുവനായി വായിക്കാൻ സാധിക്കുന്നു. വായിക്കാതെ പറ്റില്ല  എന്ന അവസ്ഥ കൈവരിക്കുന്നു. സ്വാഭാവികമായി ചിലത് വായിക്കേണ്ടതില്ലെന്നും തീരുമാനിക്കുന്നു. തീരുമാനിക്കുമ്പോഴേക്കും അത് കുറെ വായിച്ച് കഴിഞ്ഞിരിക്കും !! 


തിരക്കുകൾക്കിടക്ക് കിട്ടുന്ന ചെറിയ ചെറിയ സമയങ്ങളിൽ തൊടാനും എടുക്കാനും മറിച്ച് നോക്കാനും 4-5 പുസ്തകങ്ങൾ കയ്യെത്തുന്നേടത്ത് വെക്കാൻ ഒരിടം. പുസ്തകങ്ങൾ, മാസികകൾ, ന്യൂസും പാട്ടും ഓഡിയോ ബുക്കും പോഡ്കാസ്റ്റും കേൾക്കാനുള്ള ഉപകരണം, അങ്ങനെ അങ്ങനെ ചിലതൊക്കെ കയ്യെത്തുന്നേടത്ത് ഉണ്ടായാൽ എങ്ങനെയിരിക്കും? 


അതാണ് കയ്യെത്തുന്നേടത്ത് എന്ന ഹോം ലൈബ്രറി പ്രോജക്ട്. ചുരുങ്ങിയ ചെലവിൽ നമുക്ക് ഒരുക്കാം. ഇഷ്ട രൂപത്തിലുള്ള ഒരു കുഞ്ഞു ഷെല്ഫ് , ഇഷ്ടപ്പെട്ട 3-4 ബുക്ക് മാത്രമായി 1500  രൂപയിൽ താഴെ ചെലവേ വരൂ. നമുക്ക് നോക്കാം. 










20 May 2022

വായനതന്നെ ജീവിതം

 

പുസ്തകം വായിക്കുക എന്നു പറഞ്ഞാല്‍ മറ്റൊരു ജീവിതം മനസ്സിലാക്കുക എന്നാണ്`. ഓരോ പുസ്തകവും - അത് കഥ, നോവല്‍, കവിത , ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം... എന്തുമാകട്ടെ ഒരു ജീവിതമാണ് അതിലെ ഉള്ളടക്കം. നമ്മുടെ ജീവിതത്തേക്കാള്‍ വിസ്മയകരമായ ഒരു ജീവിതം പുസ്തകത്തില്‍ വായിക്കുകയാണ്`. വായനയില്‍ നാമൊരു പുതിയ ജീവിതം മനസ്സിലാക്കുന്നു. ലോകത്ത് ഇങ്ങനെയും ഒരു ജീവിതമുണ്ടെന്ന്. അതു നമ്മുടെ ജീവിതത്തെ ഒന്നുകൂടി തിരിഞ്ഞുനോക്കാനും മനസ്സിലാക്കാനും പരിണമിപ്പിക്കാനും സഹായം ചെയ്യുന്നു. ലോകത്തെ വിശാലമായി ഉള്‍ക്കൊള്ളാന്‍, മനസ്സിലാക്കാന്‍ , വ്യാഖ്യാനിക്കാന്‍ പരിണമിപ്പിക്കാന്‍... ഒക്കെ സഹായം നല്‍കുന്നു. വായിച്ചാല്‍ വളരും എന്ന ചിന്തയുടെ അടിസ്ഥാനം ഇതാണല്ലോ.



0

എഴുതിത്തെളിയൽ
വായിച്ച്‌ കലങ്ങൽ

18 May 2022

in the mirror our graves : Book By Ravisankar N ( Rash)

 ‘In the mirror, our graves’ എന്ന പാലക്കാട് ഇരിക്കുന്ന എന്റെയും ഡാർജിലിംഗിൽ ഇരിക്കുന്ന റിതംവരയുടെയും . കുഞ്ഞു കവിതാ പുസ്തകത്തിന് ചില പ്രത്യേകതകൾ ഉണ്ട്. 20 കവിതകളിൽ ഏതു കവിത ആരുടേതാണെന്ന് പറയുന്നില്ല. കർതൃത്വം രണ്ടു പേരുടേതുമാണ്. gender പ്രതിഫലിക്കുന്നില്ല. കവിതകൾ ഒരു എക്സ്ചേഞ്ച് ആണെങ്കിലും ആരെവിടെ തുടങ്ങിയെന്നു അറിയാൻ കഴിയില്ല. സമയത്തിന്റെ ഒരു പ്രവാഹം സൂചിപ്പിക്കാനായി വര്ഷങ്ങളാണ് കവിതകളുടെ തലക്കെട്ടുകൾ. പറയുന്ന കാലത്തിനോട് യോജിച്ചു പോകുന്നവയല്ല കവിതകൾ. Gender   ഉം  Time ഉം കൂടാതെ Age  ഉം  ഇതിൽ പൊളിച്ചു കളയുന്നു. 65+ വയസ്സുള്ള ഒരു പുരുഷനും 25+ വയസ്സുള്ള ഒരു സ്ത്രീയും പരസ്പരമെഴുതുന്ന കവിതകളാണെങ്കിലും പ്രായവ്യത്യാസം ഇവയിൽ പ്രതിഫലിക്കുന്നില്ല. എന്നാൽ അങ്ങേയറ്റം പ്രണയമുണ്ട് താനും. 



പഴമയെ ദ്യോതിപ്പിക്കാനായി പഴയ മട്ടിലാണ് ഇതിലെ അച്ചടി തന്നെ. ചില ടൈപ്പ്റൈറ്റർ  ഫോണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബൈൻഡിങ്ങും അപ്രകാരം തന്നെ.  ചുരുക്കത്തിൽ, ഇത്തരമൊരുന്ന പുസ്തകം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. ഈ കെട്ടും മട്ടും ഉണ്ടാക്കാനായി ഞങ്ങൾ തന്നെയാണ് ഇത് പ്രസാധനം ച്യ്തിട്ടുള്ളത്.

പുസ്തകം  വാങ്ങി വായിക്കാനായി അപേക്ഷിക്കുന്നു. ( You can also order more copies to give them away as love gifts.) നിങ്ങള്ക്ക് എന്നെ നേരിട്ട് ബന്ധപ്പെടാം അതാണ്  ഏറ്റവും നല്ല ഓപ്ഷൻ. shankeran@gmail.com ൽ വിലാസം തന്നാൽ മതി. അല്ലെങ്കിൽ Messenger ൽ.


കുറിപ്പ്  റാഷ് എഫ് ബി യിൽ എഴുതിയത് ഇവിടെ എടുത്തു ചേർക്കുന്നു

അതുമല്ലെങ്കിൽ ശ്രീകൃഷ്ണപുരത്ത് sujanika books ൽ ഉണ്ട് .



 

sujanika books

 സുജനിക ബുക്സ് 



കുട്ടികൾക്കും  മുതിർന്നവർക്കുമായി ഇംഗ്ളീഷിലും മലയാളത്തിലും ഉള്ള നിരവധി കഥകൾ, നോവലുകൾ, കവിതകൾ, ഉപന്യാസങ്ങൾ, പഠനങ്ങൾ, ജീവചരിത്രങ്ങൾ തുടങ്ങിയവയുടെ നല്ലൊരു ശേഖരവുമായി ശ്രീകൃഷ്ണപുരത്ത്
സുജനിക ബുക്സ് തുറന്നു പ്രവർത്തിക്കുന്നു.

ആഴത്തിലുള്ള വായനയ്ക്കും  സ്കൂൾ / ക്ളാസ് ലൈബ്രറികൾ, സമ്മാനപുസ്തങ്ങൾ, വീട്ടുലൈബ്രറികൾ എന്നിവക്കൊക്കെ സുജനിക ബുക്സ്നെ സമീപിക്കാം.
നാഷണൽ ബുക്ക് ട്രസ്റ്റ് , ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് , ഡി സി ബുക്ക്സ്, പെൻഗ്വിൻ ബുക്ക്സ്, ഹരിതം ബുക്ക്സ് തുടങ്ങി വിപുലമായ പ്രസാധകരുടെ പുസ്തകൾ  നിറയെ



തീർച്ചയായും താങ്കളെ കാത്തിരിക്കുന്നു

ഗൂഗിൾ മാപ്പ് ലിങ്ക് :

Ramanunni SV , sujanika books, Sreekrishnapuram , 679513
Ph: 9400317972
E-Mail: srsujanika@gmail.com
Blog : sujanika.blogspot.com




17 June 2021

വായനാദിനം - വാരം

 

വായനാദിനം - വാരം

പി.എൻ. പണിക്കർ

ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.1977 ൽ ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.1996 മുതൽ അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നു. ലോകമെമ്പാടും വായനാദിനം - പുസ്തകദിനം ആചരിക്കുന്നുണ്ട്. ലോകവായനാദിനം ഏപ്രിൽ 23 [ UNESCO]ആണ്. [ wiki mal]


വായന ഒഴിവുസമയ വിനോദമല്ല


നിങ്ങൾ ഒഴിവുസമയം ചെലവഴിക്കുന്നതെങ്ങനെ? നിങ്ങളുടെ ഒഴിവുസമയ വിനോദം എന്ത്? എന്താണ് നിങ്ങളുടെ ` ഹോബി [ hobby] ?

30 May 2021

കോവിഡ് സാഹചര്യത്തിൽ സ്കൂൾ -02

 

ശരീരവും മനസ്സും

    പൊതുവെ നമ്മുടെ ക്ളാസ് മുറികൾ സമ്മതിക്കാത്ത ഒരു സംഗതി - കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ് എന്നസത്യമാണ്. പഠനത്തിന്റെ ആദ്യാവസാന കർമ്മഭാഗം മനസ്സ് മാത്രമാണെന്നാണ് എന്നേ ശ്രദ്ധിച്ചിട്ടുള്ളൂ. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.

    ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .

    അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്.

    ആയതിനാൽ കുട്ടി ക്ളാസ് മുറിയിൽ നിന്നു മാത്രമല്ല അറിവ് ഉൽപ്പാദിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം. ക്ളാസ് മുറിയിൽ അപ്രധാനവും കെട്ടിയിട്ടതുമായശരീരം ക്ളാസിന്ന് പുറത്ത് പ്രധാനവും കെട്ടഴിച്ച് വിടപ്പെട്ടതുമായി മാറുന്നു. നിരവധി കാര്യങ്ങൾ കുട്ടി ചെത് പഠിക്കുന്നു. മാത്രമല്ല, ക്ളാസിൽനിന്ന് പഠിച്ച് കാര്യങ്ങൾ സ്വയം ചെയ്തുനോക്കി ലഭിച്ച അറിവിനെ പൂർണ്ണമാക്കുന്നു, അല്ലെങ്കിൽ നവീകരിക്കുന്നു. ഇപ്പോൾ കുട്ടികൾ ക്ളാസിന്ന് പുറത്താണ്. അതുകൊണ്ടുതന്നെ ശരീരവും മനസ്സും ഒന്നിച്ച് പ്രവർത്തിപ്പിക്കുന്ന പഠനപ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ട്.

    പലപ്രായത്തിലും പലക്ളാസിലും പല സ്കൂളിലും പഠിക്കുന്ന ഒരു ചുറ്റുവട്ടത്തെ കുട്ടികൾ [ 10-15 പേർ ] ആഴ്ചയിൽ 2-3 ദിവസം 2-3 മണിക്കൂർ നേരം ചുറ്റുവട്ടത്തുള്ള അദ്ധ്യാപകർ, വിവിധ മേഖലകളിൽ അറിവുള്ള ആളുകൾ [ അക്കാദമിക് ലോക്കൽ റിസോർസ് ] തികച്ചും സുരക്ഷിതമായി ഒന്നിച്ച് കൂടുകയും നന്നായി പ്ളാൻ ചെയ്ത പഠനപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്താൽ ഇക്കാലത്തെ പഠനസ്തംഭനം കുറേയൊക്കെ ഒഴിവാക്കാം. പ്രാദേശിക ഭരണകൂടം, സ്കൂളുകൾ , രക്ഷിതാക്കൾ എന്നിവരുടെ മേൽനോട്ടത്തിലും മുൻകയ്യിലും ഇത് - ലോക്കൽ റിസോർസ് സെന്റർ - നന്നായി ചെയ്യാം.

    സ്കൂളുകൾ സാധാരണപോലെ തുറന്നാലും ഈ സാധ്യത കുറേയൊക്കെ നിലനിർത്താൻ ഈ സെന്റർ ശ്രമിക്കുകയും ചെയ്യും. സ്കൂളിനകത്തും പുറത്തും പഠനാന്തരീക്ഷം നിലനിൽക്കും. അത് സമൂഹത്തിന്ന് വലിയ ഗുണം ചെയ്യും എന്നുറപ്പല്ലേ


ചിത്രം : ലൈബ്ററി സ്വീറ്റിന്റെ ബ്ളോഗിൽ നിന്ന്

തുടരും .......

26 May 2021

കോവിഡ് സാഹചര്യത്തിൽ സ്കൂൾ -01

 

    കോവിഡ് കാലം ശമിച്ചിട്ടില്ല. സ്കൂളുകൾ തുറക്കുന്നു. ഇനിയും തുറക്കാതെ വയ്യ. കുട്ടികൾ പൂർണ്ണമായും മടുപ്പിലാണ്. എത്ര കാലമായി സ്കൂൾ തുറക്കൻ കാത്തിരിക്കുന്നു. വീട്ടുകാർക്കും മടുത്തു. കുട്ടികളുടെ പഠനം ആകെ അലങ്കോലമായി. പഠിക്കാനുള്ള താൽപ്പര്യം പിന്നെ പിന്നെകുറയുകയാണ്. ഓൺലയിൻ ചെറിയൊരു വഴി മാത്രം തുറക്കുന്നു. സർക്കാർ/ അദ്ധ്യാപികമാർ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാലും ആവുന്നില്ല.

    സ്കൂൾ തുറക്കുമ്പൊഴെ സ്കൂൾ അനുഭവം കുട്ടിക്ക് കിട്ടൂ. മറ്റൊന്നും അതിനു പകരമല്ല. സ്കൂളിന്റെ പ്രാഥമികസ്വഭവം കുട്ടായ്മയാണ്. എല്ലാരും ഒന്നിച്ച് ഒപ്പം ചെയ്യുക. പഠനമായാലും കളിയായാലും ഭക്ഷണമായാലും. ഇത് സാധ്യമാകാൻ എന്തുചെയ്യാം എന്നാവണം ആലോചന. ഓൺലയിനായാലും ഒന്നിച്ച് ആവണം. എല്ലാരും ഇല്ലെങ്കിലും കുറച്ചെങ്കിലും. എപ്പൊഴുമില്ലെങ്കിലും ഇടക്കെങ്കിലും. ടീച്ചറും കൂടെക്കൂടി. നിലവിൽ ഓൺലയിൻ കുട്ടികളെഒറ്റപ്പെടുത്തി വെച്ചിരിക്കുന്നു. പാഠത്തിൽ നിന്നും, അദ്ധ്യാപികയിൽ നിന്നും

    സാങ്കേതികവിദ്യ സാമൂഹികത വർദ്ധിപ്പിക്കേണ്ടതിന്ന് പകരം തിരിച്ചാവുന്നത് പ്രയോഗത്തിലെ പോരായ്മയായിട്ടേ കാണാനാവൂ. നമ്മുടെ ഓൺലയിൻ പഠനം [ ഫസ്റ്റ് ബെല്ല് ] കുട്ടിയെ ശ്രദ്ധിക്കുന്നതിന്ന് പകരം സാങ്കേതികവൈദഗ്ദ്ധ്യത്തേയും അതിന്റെ പൊലിമകളേയും ശ്രദ്ധിക്കാൻ തിടുക്കപ്പെട്ടു എന്നു പറഞ്ഞാൽ തെറ്റാവില്ല

 

ചിത്രം  : ലൈബ്രറി സ്വീറ്റിന്റെ ബ്ളോഗിൽനിന്ന്

    കഴിഞ്ഞ വർഷവും ഇപ്പൊഴും ഈ വിഷയത്തിൽ [ കുട്ടികളുടെ വിദ്യാഭ്യാസം ] ധാരാളം ആലോചനകൾ നടക്കുന്നുണ്ട്. പത്രമാധ്യമങ്ങളിലും ഓൺലയിൻ തലത്തിലും പൊതുവിദ്യാഭ്യാസ താൽപരരായ ആളുകൾ ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. പലതരത്തിലുള്ള പരിഹാരനിർദ്ദേശങ്ങളും മാതൃകകളും ശ്രമിക്കുണ്ട്. ഇവയിലൊക്കെ പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് പ്രാദേശികമായി സംഘാടനം ചെയ്യപ്പെടുന്ന സ്കൂൾ മാതൃകകളാണ്. ഗ്രാമപഞ്ചായത്തുകൾ / നഗരസഭ കേന്ദ്രീകരിച്ചുകൊണ്ടാണിത് നടപ്പാക്കുന്നത്. അല്ലെങ്കിലും ഹൈസ്കൂൾ തലം വരെയെങ്കിലും വിദ്യാഭ്യാസത്തിന്റെ ചുമതല പ്രാദേശികതലത്തിലായിരിക്കണം. അത് നേരിട്ട് ചെയ്യാനാവണം.

    ഒരു ഗ്രാമപഞ്ചായത്ത് - അവിടെയുള്ള സ്കൂളുകൾ , അദ്ധ്യാപകർ, കുട്ടികൾ , വിഭവങ്ങൾ എന്നിവയുടെ സമഗ്രതയിലാവണം വിദ്യാഭ്യാസം. 10-15 കുട്ടികളുടെ ഗ്രൂപ്പുകൾ, അദ്ധ്യാപകർ , രക്ഷിതാക്കൾ, ത്രിതലപഞ്ചായത്ത് സംവിധാനങ്ങൾ , ഔദ്യോഗിക സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രാദേശിക പഠന കേന്ദ്രങ്ങൾ സജീവമാകുകയാണ് നല്ലൊരു പോംവഴി. 10-15 കുട്ടികളുള്ള ചെറുപഠനഗ്രൂപ്പുകൾ [ എൽ.പി, യു.പി, ഹൈസ്കൂൾ എന്നിവ വെവ്വേറെയും പലപ്പോഴും ഒന്നിച്ചും ഇരുന്നുള്ള പഠനപ്രവർത്തനങ്ങൾ ] നന്നായി പ്ളാൻചെയ്ത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. പുതിയ കാലത്ത്പുതിയ സ്കൂൾ എന്നായിരിക്കണം ചർച്ചയുടെ കാതൽ .

ചർച്ച തുടരും .....

 

04 September 2020

Teacher's Day 2020

 

അദ്ധ്യാപകദിനം 


 

അഛനമ്മമാരെപ്പോലെ ടീച്ചറും ഇപ്പൊഴും കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ചില മാതൃകകൾ എന്ന നിലക്കാണ് പലപ്പോഴും സ്വാധീനം. ശാരീരിക വളർച്ചയുടെ കാര്യത്തിൽ മാത്രമല്ല , മാനസികവികാസത്തിലും ഈ മോഡൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

വികാസമാതൃകകൾ എപ്പോഴും മാതൃകകൾക്കപ്പുറം എന്ന ആഗ്രഹത്തിലൂടെയാണ് പൂർത്തീകരിക്കുക.അഛനെപ്പോലെ എന്നല്ല, അഛനേക്കാൾ – എന്നാണ് ചിന്തിക്കുക. അപ്പുറത്തേക്കുള്ള വളർച്ച.അത് ഭാവനാത്മകമാണ് . സർഗപരമാണ്. എല്ലാ വികാസത്തിന്റേയും അടിക്കല്ല് ഈ ക്രിയേറ്റിവിറ്റിയാണ്. അപ്പുറത്തേക്ക് കടന്നുനിൽക്കാനുള്ള വെമ്പലാണ്.

കുടുംബത്തിൽ അഛനമ്മമാരും സമൂഹത്തിൽ മുതിർന്നവരും സ്കൂളിൽ ടീച്ചർമാരും ഈ ക്രിയേറ്റിവിറ്റിയെ പരിപോഷിപ്പിക്കേണ്ടതാണ്. എന്നാൽ സംഭവിക്കുന്നത് അപ്പുറത്തേക്ക് കടക്കാനുള്ള ശ്രമത്തെ 'ഒപ്പ ' മാക്കാനുള്ളതായി മാറുകയാണ്. creativity ക്കല്ല standardization ആണ് സ്ഥാപനപരമായി പ്രധാനം. ചിന്തക്കും പ്രവൃത്തിക്കും പൊതുമാനകങ്ങൾ ഉണ്ട്. അതിനനുസൃതമാക്കുകയാണ് അദ്ധ്യാപികയുടെ കടമ എന്നു തീരുമാനിക്കപ്പെടുന്നു. standardize ചെയ്യുക. ഇതിന്റെ പ്രധാനപണികൾ നടക്കുന്നത് ക്ളാസ്‌‌മുറികളിലാണ്. പിന്നെ സമൂഹത്തിൽ. ക്രിയേറ്റിവിറ്റി ഏറ്റവും കൂടുതൽ കലാവിഷയങ്ങൾക്ക് അപ്രധാനസ്ഥാനവും ഗണിതം ഭാഷ വിഷയങ്ങൾക്ക് സുപ്രധാനസ്ഥാനവും ആണല്ലോ.

ഈയിടെകേട്ട ഒരു കഥയുണ്ട്. ഡ്രോയിങ്ങ്ക്ളാസാണ്. ടീച്ചർ ഇഷ്ടമുള്ള ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാവരും വര തുടങ്ങി . ടീച്ചർ വേണ്ട സഹായം ചെയ്യുന്നുണ്ട്. അതിനിടയിൽ ഒരു പെൺകുട്ടി വരയ്ക്കുന്നത് ശ്രദ്ധിച്ചു. വിചിത്രമായ ഒന്ന്. നീയെന്താണ് വരയ്ക്കുന്നത്?

അവൾ പറഞ്ഞു : ദൈവത്തെ
അതിന്ന് ദൈവത്തിന്റെ രൂപം ആർക്കും അറിയില്ലല്ലോ ഇതേവരെ - ടീച്ചർ

ഉടനെ അവൾ പറഞ്ഞു : ഒരു മിനുട്ട് കഴിഞ്ഞാൽ എല്ലാവർക്കും മനസ്സിലാവും. ഇതൊന്ന് പൂർത്തിയാക്കട്ടെ.

ടീച്ചർക്ക് കുട്ടിയോട് വളരെ പ്രിയം ഉണ്ട്. ചിത്രം വര ക്ളാസിൽ കുട്ടി തോൽക്കരുത്. ദൈവത്തിന്റെ ചിത്രം വരച്ച് തെറ്റിയാലോ. തെറ്റും. ശരി എന്താണെന്ന് ടീച്ചർക്കും ഉറപ്പില്ല. കുട്ടി തോൽക്കും. എന്റെ കുട്ടികൾ തോൽക്കരുത്. തെറ്റിനെ പേടിക്കണം. കുട്ടികളുടെ പ്രധാന പേടി തെറ്റിനെയാണ്.

ആദ്യമേ ശരിയാവുന്നത് standard അറിവാണ്. തെറ്റി തെറ്റി തെറ്റി ശരിയിലേക്കെത്തുന്നത് creativity. ആദ്യമേ ശരിയാവണം ക്ളാസിൽ എല്ലാവർക്കും. എന്നാലേ നല്ല ടീച്ചറാവൂ. നല്ല കുട്ടിയാവൂ. സർഗാത്മകത ടീച്ചർക്ക് അലോചിക്കാനേ വയ്യ. തെറ്റരുത്. കലകളൊക്കെതെറ്റി തെറ്റിയാണ് ശരിയാവുന്നത്. സർഗാത്മകത തെറ്റിൽ നിന്ന് ശരിയിലേക്കുള്ള യാത്രയാണ്.

കുട്ടികൾ ജന്മനാ സർഗാത്മകതയുള്ളവരാണ്. സ്കൂളുകൾ അവരെ 'ഒപ്പമാക്കുന്നു '. standardize ചെയ്യുന്നു. എല്ലാവർക്കും ഒരേ മൂല്യമുള്ള അറിവ്. തെറ്റാൻ അനുവാദമില്ല. പഠിപ്പിക്കും. ശരി മാത്രം. അംഗീകാരം മാത്രം. തെറ്റുമോ എന്നാണല്ലോ നമ്മുടേയും പേടി . അല്ലേ ?

സ്കൂളുകളിൽ കണക്ക് ഭാഷ പോലെ പ്രധാനപ്പെട്ടതാകണം കലാപഠനം. അതറിയുന്നവരാകണം അദ്ധ്യാപകർ. പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നൽകണം. തെറ്റി തെറ്റി ശരിയിലേക്ക് എത്തണം. ഇനിയും ശരിയാവണമെന്ന തോന്നലുണ്ടാകണം. അങ്ങനെയാണ് ബുദ്ധിയും ശരീരവും വികസിക്കുക. സ്റ്റാൻഡേർഡ് - ശരാശരി ബുദ്ധിയിൽ നിന്നും ഉയർന്നു പോകുന്ന ബുദ്ധി വികസിക്കണം. ഇതറിയണം നല്ല മാഷാകാൻ


21 August 2020

school notes 15

 

അദ്ധ്യാപനനൈപുണികൾ

[മൊഡുലാർ വിദ്യാഭ്യാസം ]


മിക്കവാറും സ്വയം പൂർണ്ണതയുള്ള ചെറിയ ഭാഗങ്ങളെ സംയോജിപ്പിച്ച് വലിയ ഘടനകളെ പ്രവർത്തനക്ഷമമാക്കലാണ് മോഡുലാർ എന്ന സങ്കൽപ്പം. സാമ്പത്തിക വാണിജ്യരംഗത്ത് ആധുനികകാലത്ത് വളരെ പ്രവർത്തനക്ഷമതയുള്ള ഒന്നാണിത്. ആഗോളസമ്പത്ഘടനയുടെ ഇക്കാലത്ത് വളരെ മെച്ചപ്പെട്ടതെന്ന് തെളിഞ്ഞത്.

വിദ്യാഭ്യാസപ്രവർത്തനങ്ങളിലും ഇതാവാം എന്നു ആധുനികലോകം തിരിച്ചറിഞ്ഞിറിക്കുന്നു. പഠനപ്രവർത്തനസൗകര്യത്തിനായി വലിയ യൂണിറ്റുകളെ ചെറിയ മൊഡ്യൂളുകളാക്കുക. ഓരോ മൊഡ്യൂളും സാമാന്യമായി സ്വയം സമ്പൂർണ്ണതയുള്ളതാവുക. ഓരോ മൊഡ്യൂൾ വെച്ച് പഠിപ്പിക്കുക. കുട്ടിക്ക് പഠന ഭാരം സ്വാഭാവികമായും കുറയും. അദ്ധ്യാപിക ഇതിനാവശ്യമായ തയാറെടുപ്പുകൾക്കുള്ള നൈപുണി നേടണമെന്നു മാത്രം.

ഭാഷാപഠനത്തിലാണ് പാശ്ചാത്യരാജ്യങ്ങൾ ഈ വഴിക്ക് ശ്രമം തുടങ്ങിയത്. ആലോചനകളും പഠനങ്ങളും വിപുലമായി നടന്നിട്ടുണ്ട്. തീർച്ചയായും നമ്മുടെ സ്കൂളുകളിലും ഇത് വരും എന്നായിട്ടുണ്ട്. ഉയർന്ന ക്ളാസുകളിൽ സെമസ്റ്റർ രീതികൾ ആലോചിക്കുന്നത് ഇതിന്റെ വെളിച്ചത്തിലാണ്.

കുട്ടിക്ക് പഠനഭാരം കുറയുന്നത് പ്രത്യക്ഷമായി പരീക്ഷാവേളയിലാണ്. ഒരുമൊഡ്യൂൾ പഠിക്കുക , അതിന്റെ മൂല്യനിർണ്ണയം ചെയ്യുക. കിട്ടുന്ന സ്കോർ ഒക്കെയും കൂട്ടിവെക്കുക. മൊത്തം ഉയർന്ന സ്കോറും ഉയർന്ന വിജയവും. കുട്ടിക്ക് ഇഷ്ടപ്പെട്ടതാവും തീർച്ച. ചെറിയ ചെറിയ പരീക്ഷകളിൽ ലഭിച്ച സ്കോറുകളുടെ സങ്കലിതഫലം വലിയ സ്കോറും ഉയർന്ന വിജയവും.

സാമ്പത്തിക ‌‌- വാണിജ്യരംഗത്തെ ഒരു തത്വം വിദ്യാഭ്യാസ രംഗത്ത് പ്രയോഗിക്കുകയാണ് ഫലത്തിൽ. സാമ്പത്തിക - വാണിജ്യ ശാസ്ത്ര തത്വങ്ങളും വിദ്യാഭ്യാസ തത്വങ്ങളും ഒരേപോലെയാണെന്ന് വിചാരിക്കുകയാണ്. രണ്ടും രണ്ട് ചിന്താപദ്ധതികളും രണ്ട് ജ്ഞാനശാസ്ത്രവുമാണെന്ന് മറക്കുന്നു. ശാരീരികശാസ്ത്രം [ കയ്യിലെ എല്ലാ വിരലും ഒരുപോലെയല്ലല്ലോ ] അല്ലെങ്കിൽ പ്രകൃതിശാസ്ത്രം [ ഒരു കൂന്നുണ്ടെങ്കിൽ ഒരുകുഴിയുമുണ്ട് ] സാമ്പത്തിക ശാസ്ത്രവുമായി [ എല്ലാവരും ഒരു പോലെ സമ്പന്നരാവില്ല] സമപ്പെടുത്തുന്നതിലെ അശാസ്ത്രീയത നാമും തിരിച്ചറിഞ്ഞിട്ടില്ലല്ലോ ഇതുവരെ !

പഠനം / അറിവ് സൃഷ്ടിക്കുന്നത് ഭാഗം ഭാഗം ആയിട്ടല്ല, സമഗ്രതയിലാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. യന്ത്രഭാഗങ്ങൾ സംയോജിപ്പിച്ച് യന്ത്രമാകുന്നതുപോലല്ല. സമഗ്രതയിലേ ജ്ഞാനം ഉടലെടുക്കുന്നുള്ളൂ. കുട്ടി അറിവ് നേടുകയാണോ പരീക്ഷക്ക് ജയിക്കലാണോ പ്രധാനം എന്നു തന്നെയാണ് അലോചിക്കാനുള്ളത്.

20 August 2020

school notes 14

 

അദ്ധ്യാപനനൈപുണികൾ

[ പഠിക്കാൻ പഠിപ്പിക്കൽ നൈപുണി ]

ക്ളാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേപോലെയല്ല. ഒരേ ലക്ഷ്യമല്ല. ഒരേ പ്രയോഗവുമല്ല. ആയിരിക്കരുത്. തുടക്കം പഠിപ്പിക്കലാണ്. അത് ക്ളാസ് അവസാനിക്കുന്നതോടെ പഠിക്കാൻ പഠിപ്പിക്കലായി മാറണം. ഈയൊരു പ്രയോഗപരിവർത്തന നൈപുണി അദ്ധ്യാപികക്ക് ഉണ്ടാവണം.

സ്കൂളിങ്ങിന്റെ സുപ്രധാനമായ ലക്ഷ്യം ' പഠിക്കാൻ പഠിപ്പിക്കലാണ്' ' . വിവരം / അറിവ് കൊടുക്കലല്ല, അറിവ് നേടാൻ / നിർമ്മിക്കാൻ പഠിപ്പിക്കലാണ്. വിപുലമായ സ്കൂൾ സംവിധാനം മിക്കവാറും ഇതിനു പാകത്തിലാണ് . പ്രക്രിയാബന്ധിതമാക്കുന്നത് അതിനാലാണ്. അറിവ് കൊടുക്കാൻ ഇത്രയും പ്രക്രിയകൾ ആവശ്യമില്ല. ശ്രവണം, കാഴ്ച, വായന , എഴുത്ത് എന്നിവ മതിയാവും. നമ്മുടെ ക്ളാസ്‌‌മുറികൾ ഇപ്പൊഴും എഴുത്തിൽ ഊന്നുന്നതാണ്. വായനപോലും പിന്നെ [ പരീക്ഷക്ക് മുന്പ് ] മതി ! ലാബ്, ലൈബ്രറി , കളിസ്ഥലം, ചുറ്റുപാടുകൾ, ദിനാചരണങ്ങൾ , യാത്രകൾ, ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ , സാങ്കേതികവിദ്യാസഹായം തുടങ്ങിയവ മിക്കപ്പോഴും പ്രയോജനപ്പെടുത്തേണ്ടി വരാതിരിക്കുന്നത് , നമ്മുടെ ശ്രദ്ധ അറിവ് കൊടുക്കുന്നതിൽ ഒതുങ്ങുന്നു എന്നതുകൊണ്ടാണോ? ഐ ടി /ലാബ് /ലൈബ്രറി ഇല്ലങ്കിലും സാരമില്ല, പഠിപ്പിക്കാം എന്നു അദ്ധ്യാപികക്ക് തോന്നുന്നത് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അബദ്ധബോധമാണോ?

പഠിക്കാൻ പഠിച്ചല്ല , മറിച്ച് പഠിച്ച് പാസായാണ് നമ്മുടെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും അവരുടെകാലത്തെ സ്കൂളിങ്ങ് കടന്നുപോന്നത് എന്നത് വലിയൊരു കടമ്പയാണ്. അതുകൊണ്ടുതന്നെ പഠിച്ചത് പാടാനേ ആവുന്നുള്ളൂ. അതിനെ ബോധപൂർവം മറികടക്കാനുള്ള നിപുണതയാണ് ആദ്യം വേണ്ടത്. ഇൻസർവീസ് കോഴ്സുകളും പലവിധ ട്രൈനിങ്ങുകളും സ്വന്തം അന്വേഷണങ്ങളും പഠനങ്ങളും പരിചയവും കൊണ്ട് സാധിച്ചെടുക്കേണ്ടതാണത്.

[ . ലി : എത്ര പഠിപ്പിച്ചാലും / പറഞ്ഞുകൊടുത്താലും കുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നാണല്ലോ ഇപ്പൊഴും ആദ്യ പരാതി ! ]

school notes 13

 

അദ്ധ്യാപന നൈപുണികൾ 13

[വിജ്ഞാനവും ചിന്തയും ]


കുട്ടിയുടെ ഭാഷാവികാസം വൈജ്ഞാനികവികാസവുമായും ചിന്താശേഷിയുടെ വളർച്ചയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ഊഹിക്കുക, ഭാവനയിൽ കാണുക, പ്രവചിക്കുക, വിവരിക്കുക,വർണ്ണിക്കുക എന്നിങ്ങനെ പഠിതാവിന്റെ ചിന്താശേഷി ചടുലമായും സർഗാത്മകമായും ഉപയോഗപ്പെടുത്തുന്നതിന്ന് അവസരം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കണം. [ 303/ പി ഡി എഫ്. പേജ്: 22 ]നാമിതിനെ കാണേണ്ടത് കുട്ടിക്കുള്ള നൈപുണികൾ എന്നനിലയിൽ ചുരുക്കിയല്ല, അദ്ധ്യാപികക്കും എപ്പോഴും കൈവശം വേണ്ടതും സ്ഥിരമായി നവീകരിക്കേണ്ടതുമായവ എന്ന നിലയിലാണ്.

വിജ്ഞാനം ചിന്തയുടെ ഫലവും ചിന്ത വിജ്ഞാനത്തിന്റെ ഫലവുമാണ്. കാര്യകാരണബന്ധത്തിന്റെ പാരസ്പര്യം. ചിന്തയില്ലാതെ അറിവില്ല [ വിവരം / ഡാറ്റ അല്ല ] . അറിവില്ലാതെ ചിന്ത സാധ്യമല്ല. ചിന്താപ്രക്രിയകളാണ് ഊഹിക്കുക, ഭാവനയിൽ കാണുക ... തുടങ്ങിയവ. ഫലം പുതിയ ജ്ഞാനമാണ്. ഈ ജ്ഞാനം പുതിയ ചിന്തകളിലേക്ക് ചടുലമായി പ്രവേശിക്കുന്നു. ഇത് സാധ്യമാക്കലാണ് പഠനം.

അക്കാദമികമായി ഈ പ്രക്രിയകൾ നമുക്കും ബാധകമാണ്. പഠിച്ചു കഴിഞ്ഞല്ല പഠിപ്പിക്കൽ. പഠിപ്പ് കഴിഞ്ഞല്ല പയറ്റ്. പഠിപ്പും പയറ്റും സമകാലത്തിലാണ്. [സഹപഠിതാവെന്ന സങ്കൽപ്പം ]

ക്ളാസിൽ നൽകുന്ന പ്രവർത്തനക്കൂട്ടങ്ങളിലൂടെയാണിത് സാധ്യമാക്കുന്നത്. പ്രവർത്തനങ്ങൾ പ്ളാൻ ചെയ്യുന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇത് കാണിക്കുന്നു. ആക്ടിവിറ്റികളുടെ സ്വഭാവത്തെ വിശദീകരിക്കുന്ന ഭാഗത്ത് ഇത് കാണാം. തുടർച്ചയാണ് ആക്ടിവിറ്റികളുടെ പ്രധാന സ്വഭാവം. തുടർച്ച നിശ്ചയിക്കുന്നത് പാഠ / യൂണിറ്റ് ഉള്ളടക്ക ഭാഗവും. അറിവിനെ കേന്ദ്രീകരിച്ചുമാത്രമാണിത്. പരീക്ഷാകേന്ദ്രിതമായി മനസ്സിലാക്കരുത്. അറിവ് ഏതു പരീക്ഷയിലും വിജയം സ്വാഭാവികമാക്കും. മറിച്ചാണെങ്കിൽ പരീക്ഷ കഴിയുന്നതോടെ ജ്ഞാനം ഭാരമായി വരും. ഭാരം ഒഴിവാക്കലാണല്ലോ മനുഷ്യ സ്വഭാവം.


[ .ലി : പാഠപുസ്തകം കുട്ടിക്ക് മാത്രമല്ല, നമുക്കുകൂടിയാണ്. പഠിക്കാൻ !! ]

19 August 2020

school notes 12

 

അദ്ധ്യാപന നൈപുണികൾ

[നവമാധ്യമങ്ങളിലെ ഭാഷ ]


ബ്ളോഗ് , ട്വിറ്റർ , വാട്ട്സാപ്പ്, ഫേസ്ബുക്ക് , ടെലിഗ്രാം, യുട്യൂബ്, ഇൻസ്താഗ്രാം തുടങ്ങിയ ആധുനിക മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള നൈപുണിയുടെ ഭാഗമാണ് ഇവയിലെ ഭാഷാ ധാരണ / സ്വാധീനം ഉണ്ടാവുക എന്നത്. ഭാഷാനൈപുണി.

പാരമ്പര്യമാധ്യമങ്ങളിലെ ഭാഷയല്ല നവമാധ്യമങ്ങളുടെ ഭാഷ. മാധ്യമമാണ് ഭാഷയെ നിർണ്ണയിക്കുക. ഭാഷ വിനിമയത്തിനാണല്ലോ. മാധ്യമമാണ് വിനിമയം എന്ന അവസ്ഥയിൽ മനുഷ്യസമൂഹം ചെന്നെത്തിയിരിക്കുന്നു. ഒരേ സന്ദേശം വാട്ട്സാപ്പിലും ഫേസ്‌‌ബുക്കിലും യുട്യൂബിലും ഒരേപോലെയല്ലല്ലോ നമ്മൾ അയക്കുക. പത്രത്തിൽ ,ടി വിയിൽ [ മാധ്യമം ] വന്നുവെന്ന്‌‌ പറഞ്ഞാൽത്തന്നെ നമുക്ക് വിനിമയം കൃത്യവും സത്യവുമായി.

സംക്ഷിപ്തതയാണ് ആധുനികമാധ്യമങ്ങളിലെഭാഷാരീതി. ചെറുതെ ശ്രദ്ധിക്കൂ എന്നായിട്ടുണ്ട് . ജീവിതത്തിന്റെ വേഗതയാണ് കാരണം. അക്ഷരം മാത്രമല്ല അക്കങ്ങൾ , ചിന്ഹങ്ങൾ, ചിത്രങ്ങൾ , ചലനം, പശ്ചാത്തലം, ശബ്ദം , നിറം , വലിപ്പവ്യത്യാസം , ചെരിവ് , കനം , അടിവര , വിന്യാസം , ലിങ്കുകൾ , ഇമോജികൾ തുടങ്ങി നിരവധി സങ്കേതങ്ങളുടെ ഘനീഭൂതമായ ഭാഷയാണ് ഇവിടെ ഭാഷ. പാരമ്പര്യഭാഷ ഇതല്ല. അതുകൊണ്ടുതന്നെ കുറച്ച് പറഞ്ഞാൽ എത്രയോ കൂടുതൽ ധ്വനിപ്പിക്കാൻ നവഭാഷാരൂപങ്ങൾക്ക് കഴിയും. ഈയിടെ ഇമോജികളുടെ വലിയൊരു ഡിക്ഷണറി കാണുകയുണ്ടായി. 140 അക്ഷരങ്ങൾ മാത്രമുപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്ന ട്വിറ്റർ ഇന്ന് എല്ലാവരും അനായാസം പ്രയോജനപ്പെടുത്തുന്നു. @ , # , ടാഗുകൾ സമൃദ്ധമായി ഉപയോഗിക്കുന്നു.

നിമിഷനേരംകൊണ്ടാണ് സന്ദേശം ലോകമെമ്പാടും പരക്കുന്നത്. കൺമുന്നിൽ അൽപ്പായുസ്സാണുതാനും. അത്രയേആവശ്യമുള്ളൂ എന്നു വന്നിരിക്കുന്നു. എന്നാൽ ഒരു സന്ദേശം / വിനിമയം നടന്നു കഴിഞ്ഞാൽ എക്കാലവും അത് നെറ്റിൽ ഉണ്ടാവുകയും നമുക്ക് തെരഞ്ഞെടുക്കാനുമാവും. നിത്യതയാണ് ശരിക്ക് വിനിമയത്തിന്റെ സ്വഭാവം. നവസാങ്കേതികതയുടെ ഏറ്റവും വലിയ നേട്ടം അത് എക്കാലവും സൂക്ഷിക്കപ്പെടുന്നു എന്നാണ്. ഏതുഭാഷയിലേക്കും പരിഭാഷപ്പെടുത്താനും ഇന്ന് കഴിയും. നവഭാഷ പാരമ്പര്യഭാഷയെ നീക്കിനിർത്തുന്ന കഥകൾ, കവിതകൾ, സംഭാഷണങ്ങൾ എല്ലാം ഇന്ന് പ്രചാരത്തിലുണ്ട്. ദൈനന്ദിന വ്യവഹാരത്തിലും നമുക്കൊപ്പം ഈ ഭാഷ ഉണ്ട്. നമ്മുടെ വിനിമയം അർഥപൂർണ്ണമാകണമെങ്കിൽ ഈ ഭാഷയിലെ നൈപുണി പ്രധാനമാണ്. പഠിച്ചും പ്രയോഗിച്ചും നേടേണ്ട ഒന്ന് .

 @teachers #teacher #skills #malayalam  plz respond :)