07 September 2008

രുചി കാര്‍ഷികം

പണ്ട്...

ഓണത്തിന്നു കാഴച്ചക്കുല ഒഴിച്ചുകൂടാനാവാത്തതാണു.കുടിയാന്‍ ജന്മ്മിക്കു....അടിയാന്‍ ഉടയോനു...സാധാരണക്കാര്‍ പ്രഭുക്കള്‍ക്കു അസ്സ്ലൊരുകുല നേന്ത്രക്കാ കാഴ്ച്ചയായി എത്തിക്കും...എത്തിക്കണം.പ്രഭു...തമ്പുരാന്‍ തിരിച്ച് ഓണപ്പുടവ..ഓണസ്സദ്യ എന്നിവ നല്‍കുകയും ചെയ്യും.

ഒരിക്കല്‍ ഒരു തമ്പുരാന്‍ തനിക്കു കിട്ടിയ ഓണക്കുല പഴുപ്പിച്ചു
കറുത്തപുള്ളി വീണ പഴം തെരെഞ്ഞെടുത്ത് (നല്ല പാകം വന്ന പഴം എന്നര്‍ഥം)...ഒരണ്ണം 3 ആയി മുറിച്ചു ചെമ്പില്‍ ആവിയില്‍ വേവിച്ചു.ചൂടാറിയപ്പോള്‍ കാച്ചിയപപ്പടവും കൂട്ടി കുഴച്ചു ചെറിയ ഉരുളയാക്കി തിന്നു.
(പണ്ടല്ലെ...12 പഴനുറുക്കും 24 പപ്പടവും കൂട്ടികുഴക്കുഴച്ചു ഒരു ഉരുളയാക്കിയാല്‍ ഒരു 'ചാണ' എന്നാണു അളവു പറയുക.ഇങ്ങനെ ഒരു 20 ചാണ...22 ചാണ യൊക്കെയാണു ഓണക്കാലത്തു കാരണവര്‍ക്കു പ്രാതല്‍.)

തിന്നുകഴിഞ്ഞപ്പോള്‍ തമ്പുരാണു തൃപ്തിയായില്ല. പഴം നന്നു.സ്വാദുണ്ട്...നന്നു...മധുരം ണ്ട്...പക്ഷെ എന്തോ ഒരു കുറവ്...എന്താവാം...അലോചിച്ചു
പെട്ടെന്നു തിരിച്ചറിഞ്ഞു..വേനക്കാല്‍ത്തു കുളം വറ്റിയപ്പോ ഒരു നന കുറവായി....അതാണു കാരണം...

കാര്യസ്ഥനെ വിട്ടു അന്വേഷിപ്പിച്ചു...സംഗതി ശരിതന്നെ...ഒരു നന കുറവുണ്ടായിട്ടുണ്ട്....

(ഒന്നിടവിട്ട ദിവസങ്ങളില്‍ നേന്ത്രവാഴക്കു നല്ലവണ്ണം വെള്ളം നനക്കണം. ഇതിനു 'നന' എന്നു ചുരുക്കിപ്പറയും)

പി.എസ്.
ഇന്നൊക്കെ എത്ര നന കുറഞ്ഞാലും ആളുകള്‍ വാങ്ങി തിന്നോളും അല്ലെ?

1 comment:

വേണു venu said...

ഓരോരോ നിശ്ച്ചയങ്ങളേ...